നിന്റെ മാത്രം : ഭാഗം 2

നിന്റെ മാത്രം : ഭാഗം 2

എഴുത്തുകാരി: ആനി

ഹരി…… നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്… “എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ…. ” ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു…. രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ.. അടുത്ത് കിടന്ന കസേര നീക്കിയിട്ട് അതിലേക്ക് ചാരിയിരുന്നു അയാൾ ചോദിച്ചു… “ഹരി ഇന്ന് സാറിന്റെ മകളോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. ”

ഒരല്പനേരത്തെ മൗനത്തിനു ശേഷം ഹരി പറഞ്ഞു “അത് പിന്നെ… എനിക്ക്.. ഞാൻ അറിയാതെ… എനിക്ക് അതിനെ കണ്ടപ്പോൾ ആരൊക്കെയോ ഓർമ്മ വന്നു അതിൽ പിന്നെ ഞാൻ ദേഷ്യപ്പെട്ടു എന്താല്ലാമോ പറഞ്ഞു… ചെയ്തത് തെറ്റായിപോയി എന്ന് അറിയാം… രാഘവേട്ടൻ ഒന്ന് മൂളിയിട്ട് പറഞ്ഞു… “ശരിക്കും ആ കൊച്ചിനെ പ്രസവിക്കുമ്പോൾ ഡോക്ടർ പറഞ്ഞതാ അതിനെ കിട്ടില്ല എന്ന്.. ഒരുപാട് നേർച്ചയും വഴിപാടും പറഞ്ഞു കിട്ടിയ കൊച്ചാണ് അത് .

സാറിന്റെ നെഞ്ചിൽ ഇട്ടാണ് അതിനെ വളർത്തിയത്… ഇജ്ജ് ഇപ്പോ അയിനോട് കാണിച്ചത് സർ അറിഞ്ഞാൽ അന്റെ ഉള്ള ജോലി കൂടെ പോവും കുട്ടിയെ…. ഹരിക്ക് നിന്ന നില്പിൽ ഒരു മിന്നൽ പാഞ്ഞു പോകുന്നത് പോലെ തോന്നി.. സത്യമായും മനപൂർവം ആയിരുന്നില്ല ആ കുട്ടിയോട് ദേഷ്യപ്പെട്ടത്… അവളെ കണ്ടപ്പോ മുൻപ് സ്നേഹിച്ച ഒരാളെ പോലെ തോന്നിച്ചു… ഒറ്റ നിമിഷത്തിൽ തനിച്ചാക്കിപോയവളോട് തോന്നിയ അമർഷം അറിഞ്ഞോ അറിയാതെയോ, മുന്നിൽ പുച്ഛത്തോടെ അലസമായി വന്നിരുന്ന പെൺകുട്ടിയോട് തീർക്കുകയായിരുന്നു…

നീണ്ടു നിവർന്നു നിന്നു വെല്ലുവിളിച്ചപ്പോൾ.. വീറോടെ വാശിയോടെ സംസാരിക്കുന്നത് കണ്ടപ്പോ നിയന്ത്രണം വിട്ടുപോയതാണ്… അതൊരിക്കലും അന്നം തരുന്ന വീട്ടിലെ കുട്ടിയാണ് എന്ന് അറിഞ്ഞിരുന്നില്ല.. അപരിചിത ആണെങ്കിൽ പോലും ചെയ്തു പോയത് തെറ്റ് തന്നെയാണ് എന്ന് നോവോടെ ഹരി ഓർത്തു… കയ്യിൽ ഇരുന്ന സിഗരറ്റ് കൊള്ളി താഴേക്ക് ഇട്ടു കല്പാദങ്ങൾ കൊണ്ടു ചവിട്ടിയരച്ചു രാഘവേട്ടൻ പറഞ്ഞു… “നിന്നോട് പത്മിനി കുഞ്ഞ് നാളെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് കണ്ടിട്ട് ജോലിക്ക് കയറിയാൽ മതിയത്രേ…. ”

അത് കേട്ടപ്പോ ഹരിയുടെ നെഞ്ചിൽ പേരറിയാത്ത ഒരു അസ്വസ്ഥത പൊട്ടി മുളച്ചു… അന്ന് രാത്രി ഓട് മേഞ്ഞ വീടിന്റെ മുന്നിൽ ഇരുന്നു ഉറക്കം വരാതെ ഹരി നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി ആപ്പോഴായാൾക്ക് ഒരു പെണ്ണിനെ ഓർമ്മ വന്നു ചുരുണ്ട മുടിയുള്ള നീണ്ട മൂക്കിൽ ഒരു തരി പൊന്നിന്റെ മൂക്കുത്തി ഇട്ട പെണ്ണിനെ… അവൾ “നിന്നെ തനിച്ചാക്കി ഒരിക്കലും പോവില്ല” എന്ന് പറയുന്നത് കാതുകളിൽ അലയടിക്കുന്ന പോലെ തോന്നിയവനു… ആ പെണ്ണിന്റെ മുഖത്തിന്‌ ബസിനുള്ളിൽ അലസമായി ഇരിക്കുന്ന പെണ്ണിന്റെ മുഖം പോലെ തോന്നിയത് കണ്ടാണ് ഹരി അസ്വസ്ഥയോടെ മുഖം പൊത്തിയത്…

“ഹരി ജയരാമൻ… അല്ലെ… ഓഫീസിനുള്ളിലെ ac യുടെ തണുപ്പിന്റെ കൂടെ പത്മിനിയുടെ ഉറക്കെ ഉള്ള ചോദ്യം കേട്ടാണ്. അവൻ “അതെ “എന്ന് പറഞ്ഞത് മുന്നിൽ ഒരു ചാരു കസേരയിൽ ചാരിയിരുന്നു ഹരിയുടെ സർട്ടിഫിക്കേറ്റ് അടങ്ങിയ ഫയൽ മുന്നിലേക്ക് വെച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു “ഹരി MA വരെയും പഠിച്ച ഒരു വ്യക്തി ആണ്.. അതും ഉയർന്ന മാർക്കോട് കൂടെ…വീട്ടിൽ അച്ഛൻ, ഒരു അനുജൻ.. .. കണ്ടക്ടർ ആയി ജോലി തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം… അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള തൊഴിലാളിയായി മാറാൻ ഹരിക്ക് ഒരുപാട് താമസം ഉണ്ടായില്ല… വിശ്വസ്ഥൻ…

ചെറിയ പ്രായത്തിലെ നന്നായി ജോലി ചെയ്യുന്ന പയ്യൻ എന്ന ഇമേജ് ധാരാളം ഉണ്ട്… ശരിയല്ലേ??? കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു പത്മിനി ചോദിച്ചു ഹരി ഏറ്റവും നിശബ്ദമായി ഒന്ന് മൂളി…. ഹരി കണ്ടക്ടർ ജോലി അല്ലാതെ ആഴ്ചയിൽ ഒരിക്കൽ വന്നു കമ്പിനിയുടെ കണക്കുകൾ നോക്കാറുണ്ട്… ബില്ലെല്ലാം ശരിയാണോ എന്ന് പരിശോധിക്കാറുണ്ട്… അതിനു കണ്ടക്ടറിന്റെ ശമ്പളം അല്ലാതെ മറ്റൊരു തുക നിങ്ങള്ക്ക് നൽകുന്നും ഉണ്ട് ശരിയല്ലേ??… കസേരയിൽ നിന്നും എഴുനേറ്റ് നിന്നു ഹരിക്ക് നേരെ നിന്നു കൊണ്ടു അവൾ പറഞ്ഞു… ഹരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. “ശരിയാണ്… ”

“എങ്കിൽ ഇനി മുതൽ അത് വേണ്ട… ഞാൻ ഉണ്ട് ഇവിടെ ഞാൻ നോക്കിക്കോളാം കണ്ടക്ടർ കണ്ടക്ടർ പണി നോക്കിയാൽ മതി… അവന്റെ മുഖത്തു നോക്കി അവൾ അത് പറയുമ്പോൾ.. ഹരി ഒന്നും മിണ്ടാനാവാതെ അവളെ തലയുയർത്തി നോക്കി… “തീർന്നില്ല ഒന്നുകൂടെ.. തവണകളായി വാങ്ങിയ പൈസക്കു പലിശ വേണ്ടാന്ന് അച്ഛൻ പറഞ്ഞിരുന്നു അല്ലെ.. പലിശ വേണ്ടാന്ന് വെക്കാൻ നിങ്ങൾ ഈ കുടുംബത്തിന്റെ കൊച്ചുമോൻ ഒന്നും അല്ലല്ലോ.. പലിശ ശമ്പളത്തിൽ നിന്നും തന്നാൽ മതി.. മുതല് മൊത്തമായും .. ഇനി സംശയങ്ങൾ എന്തെങ്കിലും ഉണ്ടോ ” ഹരി ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു..

ഓർമ്മകളിൽ അപ്പോൾ.. പ്രേഷറ് കേറി നിന്ന നില്പിൽ വീണു പോയ ഒരച്ഛനെ ഓർമ്മ വന്നു… ഈ മാസം എങ്കിലും ഫീസ് അടയ്ക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന അനുജനെ ഓർമ്മ വന്നു… എന്നോ എടുത്ത ലോണിന്റെ ജപ്തി പേപ്പർ വീടിന്റെ ഓടിന്റെ ഇടയിൽ ഇരുന്നു പെറ്റുപെരുകുന്നത് ഓർമ്മ വന്നു.. ഹരി ഒന്നും പറയാതെ തല കുനിച്ചു തിരിഞ്ഞു നടന്നു…. ബസിൽ കയറി ടിക്കറ്റ് കൊടുക്കുന്നതും ബാക്കി വാങ്ങുന്നതും വളവുകൾ താണ്ടുന്നതും ഒന്നും ഹരി അറിഞ്ഞില്ല..

മനസ്സിൽ അപ്പോ പ്രായമായ ഒരു മനുഷ്യന്റെ മുഖം തെളിഞ്ഞു വന്നു.. തളർന്നു കിടക്കുന്ന മെലിഞ്ഞു ഒട്ടിയ ശരീരം.. അവന്റെ തലയിൽ തഴുകുന്ന പോലെ തോന്നി.. ബസിലാണെന്നോ ജോലിയിൽ ആണെന്നോ ഓർക്കാതെ ഹരി ഉച്ചത്തിൽ വിളിച്ചു പോയ്‌.. അച്ഛാ…. ഒഴിവു കിട്ടിയ ഉച്ച നേരത്തു ജോലികൾ ഒതുക്കി വേഗം വീട്ടിലേക്ക് വരും.. മരപ്പണിക്കിടെ ഒരിക്കൽ പ്രെഷർ കേറി വീണു പോയതാണ് ഹരിയുടെ അച്ഛൻ… അയാൾ അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി… വേറെ ഒരു ജോലിക്ക് പോവാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണവും ഇത് തന്നെയാണ്..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story