ക്യാമ്പസിലെ ചെഗുവേര: ഭാഗം 11

campasilechekuvera

രചന: മിഖായേൽ

ഇത് കൈയ്യില് വച്ചേക്കണം...എവിടേം കളയരുത്... ഞാൻ മേടിച്ചോളാം... സൂക്ഷിച്ചു വയ്ക്കണം കേട്ടല്ലോ... അത്രേം തിടുക്കപ്പെട്ട് പറഞ്ഞ് പുറത്തേക്കൊരു പോക്കായിരുന്നു... എന്റെ കണ്ണുകൾ സഖാവിലേക്കും കൈയ്യിലിരുന്ന ആ ബാഡ്ജിലേക്കും മാറിമാറി ദൃഷ്ടി പതിപ്പിച്ചു കൊണ്ടേയിരുന്നു... പെട്ടെന്നാ എനിക്കടുത്തേക്ക് ഋതു ചേച്ചി വന്നത്....എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറിയായിരുന്നു ആ ചേച്ചീടെ വരവ്... ഞാനതു കണ്ട് ബാഡ്ജ് സാരിത്തുമ്പിനരികിലായി മറച്ചു പിടിച്ചു നിന്നു... മോളേ...ഘോഷ് നിന്റെ കൈയ്യില് ഒരു ബാഡ്ജ് ഏൽപ്പിച്ചിരുന്നോ...??? ഞാൻ എന്ത് പറയണംന്നറിയാതെ ഒന്ന് പരുങ്ങി... പിന്നെ രണ്ടും കല്പിച്ച് ഒരു കള്ളം പറയാൻ തന്നെ തീരുമാനിച്ചു... മ്മ്ഹ്ഹ്...ഇല്ല ചേച്ചി...ആര് പറഞ്ഞു എന്റെ കൈയ്യിൽ ഉണ്ടെന്ന്...??? അത്...അവനാ പറഞ്ഞേ...ദേ ഇവിടുന്ന് ഇറങ്ങിപ്പോയപ്പോ എന്നെ കണ്ടിരുന്നു...മോൾടെ കൈയ്യില് ബാഡ്ജുണ്ട്..അത് വാങ്ങി കൈയ്യില് വയ്ക്കണമെന്നും പറഞ്ഞു...

അയ്യോ.. എന്റെ കൈയ്യിൽ ഇല്ല ചേച്ചി...മറ്റാരോടെങ്കിലും ചോദിച്ചു നോക്ക്... ഞാനതും പറഞ്ഞ് ബാഡ്ജ് കൈയ്യില് തന്നെ മറച്ചു വെച്ച് ഓണപ്പാട്ട് പാടാനായി ഞങ്ങടെ ടീംസിനൊപ്പം ചേർന്നു...അവസാന റൗണ്ട് പ്രാക്ടീസ് കഴിഞ്ഞതും അത്തപ്പൂക്കളത്തിന്റെ valuation കഴിഞ്ഞിരുന്നു... പിന്നെ ഞങ്ങടെ program ആയിരുന്നു...അത് നടന്നത് മെയിൻ ആഡിറ്റോറിയത്തിലും.... എല്ലാവരും കൂട്ടത്തോടെ ആഡിറ്റോറിയത്തിലേക്ക് വച്ചു പിടിച്ചു... ഞങ്ങടെ chest No 4 ആയിരുന്നു...ബാക്കി മൂന്ന് ടീംസും പാടിക്കഴിഞ്ഞതും വലത് കാല് വച്ച് ഐശ്വര്യമായി ഞങ്ങളെല്ലാവരും സ്റ്റേജിലേക്ക് കയറി... ഫ്രണ്ടില് നിറയെ audience ന്റെ ബഹളമായിരുന്നു.. പാട്ട് തുടങ്ങിയപ്പോഴും എന്റെ കണ്ണ് പരതിയത് സഖാവിന്റെ മുഖവും... പക്ഷേ മുമ്പിലെങ്ങും ആ കലിപ്പൻ മുഖത്തിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല...ആ നിരാശയിൽ പാട്ട് മുഴുവനും പാടി നിർത്താൻ തുടങ്ങുമ്പോഴാ ആഡിറ്റോറിയത്തിന് ഏറ്റവും പിന്നിലായി ഒരു മൊബൈലും ചെവിയോട് ചേർത്ത് നിന്ന സഖാവിനെ കണ്ടത്...

പാട്ട് കേട്ടില്ലെങ്കിൽ കൂടി ആ പരിസരത്ത് തന്നെ ആളുണ്ടായിരുന്നല്ലോന്ന സന്തോഷത്തിലായിരുന്നു ഞാനാ സ്റ്റേജ് വിട്ടിറങ്ങിയത്...!!! പിന്നെ ക്ലാസില് വന്നിരുന്ന് കത്തിയടിയും ബഹളവുമായിരുന്നു...കാരണം അപ്പോഴേക്കും ഒരുവിധം പ്രോഗ്രാംസ് എല്ലാം കഴിഞ്ഞിരുന്നു...വടംവലി കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ....ക്ലാസില് വന്നിരുപ്പായതു കൊണ്ട് പതിയെ എല്ലാവർക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി.... പിന്നെ സഹിച്ചും ക്ഷമിച്ചും ഇരുന്നിട്ട് കാര്യമില്ലല്ലോ...അത്തത്തിന് അടുത്തായ് അലങ്കരിച്ചു വച്ചിരുന്ന പഴവും ആപ്പിളുമെല്ലാം ഓരോരുത്തരായി വാനിഷ് ആക്കാൻ തുടങ്ങി... അക്കാര്യത്തിൽ മജീഷ്യൻസ് പോലും മാറി നിന്നു പോവുംന്ന് അന്നാണ് എനിക്ക് മനസിലായത്... ഉച്ചയൂണ് ഡിപ്പാർട്ട്മെന്റ് വകയായിരുന്നു... ഞങ്ങൾക്ക് ഫുഡ് വിളമ്പി തന്നത് സഖാവും ഗ്യാങും തന്നെ.... കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോ തെളിയുന്ന പുഞ്ചിരി അല്ലാതെ ആ മൊരടന് ചിരിക്കാൻ പോലും അറിയില്ലായിരുന്നു....

അങ്ങനെ ചിത്ര ടീച്ചറിനും ആൻസി ടീച്ചറിനുമൊപ്പമിരുന്ന് ആ വർഷത്തെ ഓണത്തിന്റെ ആദ്യ സദ്യ ഞങ്ങള് കഴിച്ചു...അച്ചാറും,തോരനും,പച്ചടിയും,കിച്ചടിയും അവിയലും സാമ്പാറും പരിപ്പും പപ്പടവും മൂന്ന് കൂട്ടം പായസവും ചേർത്ത് ഒരു അസ്സല് ഊണ് കഴിച്ചെഴുന്നേറ്റതും ആകെയൊരു ക്ഷീണമായിരുന്നു.... പിന്നെ ഞങ്ങളെല്ലാവരും ചേർന്ന് ഞങ്ങൾക്ക് ആഹാരം വിളമ്പി തന്ന ചേട്ടന്മാർക്ക് സദ്യ വിളമ്പി കൊടുക്കുന്ന ജോലി ഏറ്റെടുത്തു....എന്റെ കൈയ്യിൽ കിട്ടിയത് മാങ്ങാച്ചാറായിരുന്നു...ഞാനതുമായി സീനിയേഴ്സിന് പിറകേ വച്ചുപിടിച്ചു...ഓരോരുത്തർക്കും വിളമ്പി വച്ച് ഒടുവിൽ സഖാവിന് മുന്നിൽ എത്തിയതും സ്പൂണിൽ തീരെ അച്ചാറ് കയറുന്നുണ്ടായിരുന്നില്ല...ഞാനവിടെ നിന്ന് അച്ചാറ് സ്പൂണിലാക്കാൻ കിണഞ്ഞ് പരിശ്രമിച്ചു... സഖാവ് ആദ്യം ശ്രദ്ധ തന്നില്ലെങ്കിലും പിന്നെ എന്റെ മുഖത്തേക്കും ഇലയിലേക്കും ലുക്ക് വിട്ടു... എന്നിട്ട് പതിയെ ചെയറിലേക്ക് ചാരി മുഷ്ടി ചുരുട്ടി താടിയിലേക്ക് താങ്ങിയിരുന്നു...

ഞാനപ്പോഴും കിണഞ്ഞ് പരിശ്രമിയ്ക്ക്യായിരുന്നു.... ഇത് ഇന്ന് കഴിയ്ക്കാനുള്ളതാ...ഇതിനു മുമ്പ് അച്ചാറ് പാത്രത്തോടെ എന്റെ മേലേക്ക് കൊണ്ടിട്ട പോലെ ഇനീം എന്റെ ഷർട്ട് നശിപ്പിക്കാനാണോ നിന്റെ ഉദ്ദേശം....??? ഞാനതു കേട്ട് സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി... എന്റെ നല്ലൊരു ഷർട്ടാ ആ പണി കാരണം ഇല്ലാതായത്...അച്ചാറില് മുക്കിയെടുത്ത് കളഞ്ഞില്ലേ നീ.... അത്... ഞാനറിയാതെയല്ലേ.. മനപൂർവ്വം അല്ലല്ലോ....!!! ന്മ്മ്മ്...എന്തായാലും വിളിമ്പീട്ട് പൊയ്ക്കോ...!! അത് കേട്ടതും ഒരു സ്പൂൺ അച്ചാറ് ചെറിയൊരു കലിപ്പോടെ ഇലയ്ക്ക് ഒരു മൂലയിലായി വച്ച് ഞാൻ നടന്നു.... പിന്നെ ആ വഴിയ്ക്കേ ഞാൻ പോയില്ല...ക്ലാസില് തന്നെ കുറേ നേരം ഇരുന്ന് സമയം തള്ളിനീക്കി...വടംവലി മത്സരം കൂടി കഴിഞ്ഞതും പിന്നെ എല്ലാ മത്സരത്തിന്റേയും റിസൾട്ടിനായുള്ള waiting ൽ ആയിരുന്നു ഞങ്ങളെല്ലാവരും....ആഡിറ്റോറിയത്തിൽ ഓണപ്പാട്ടുകളും കേട്ട് കൈയ്യടിയോടെ ഇരുന്നപ്പോഴാ റിസൾട്ടുകൾ ഓരോന്നും announce ചെയ്തത്....

ഓണപ്പാട്ടിന്റെ റിസൾട്ട് ആവാറായതും ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് ഒരുപോലെ ടെൻഷൻ വന്നു നിറഞ്ഞു... ആ ആകാംഷയോടെ എല്ലാവരും റിസൾട്ടിന് കാതോർത്തതും ഫസ്റ്റ് പ്രൈസ് സന്തോഷ് സാറിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ നിന്നും chest No 4 എന്ന് മുഴങ്ങി കേട്ടു... കേൾക്കേണ്ട താമസം ഞങ്ങളെല്ലാവരും ഒരുപോലെ വലിയൊരു കൈകൊട്ടലും ബഹളവുമായിരുന്നു...പരസ്പരം കെട്ടിപിടിച്ചും കൈയ്യടിച്ചും ഞങ്ങടെ സന്തോഷം പങ്കു വച്ചു തിരിഞ്ഞപ്പോഴാ ജനൽപ്പാളിക്കിടയിലൂടെ അതെല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ നിന്ന സഖാവിനെ കണ്ടത്.... ആ ഒരു ചിരി...🔥അഡ്മിഷന് ശേഷം ആ കോളേജിൽ വച്ച് സഖാവിന്റെ മുഖത്തെ പേശികൾ അങ്ങനെയൊരു പുഞ്ചിരിയ്ക്ക് വേണ്ടി ചലിച്ചു കണ്ടത് ആദ്യമായിരുന്നു.... അതൊന്ന് ശരിയ്ക്ക് ആസ്വദിയ്ക്കും മുമ്പേ കാർമേഘം മൂടിക്കെട്ടിയ പോലെ ആ ചിരിയെ മായിച്ചു കൊണ്ട് സഖാവ് അവിടെ നിന്നും നടന്നകന്നു....

എങ്കിലും കിട്ടിയത് ഒരൊന്നൊന്നര ഓണ സമ്മാനമാണല്ലോന്ന് മനസ്സിലോർത്ത് ഞങ്ങള് വീണ്ടും ആഘോഷങ്ങളിലേക്ക് തിരിഞ്ഞു.... എല്ലാറ്റിനും ഫസ്റ്റ് പ്രൈസ് കിട്ടിയ ഞങ്ങൾക്ക് മാവേലി മാത്രം സെക്കന്റ് പ്രൈസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു...അങ്ങനെ ആകെമൊത്തം കളറായി ഓണപ്പരിപാടി അവസാനിച്ചതും കോളേജിലെ ഊഞ്ഞാലിൽ മതിയാവോളം ഒന്നൂഞ്ഞാലാടിയ ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്.... പിന്നെയുള്ള പത്ത് ദിവസങ്ങൾ വീട്ടിലെ ഓണാഘോഷങ്ങളിൽ മുങ്ങി....സദ്യയും വിരുന്നും... അങ്ങനെ ആകെമൊത്തം ബിസിയായിരുന്നു...ഓണദിവസങ്ങൾ കഴിഞ്ഞപ്പോ വീട്ടിലിരുപ്പ് ശരിയ്ക്കും ബോറായി തുടങ്ങി....അത് മാറ്റാനായി ഇടയ്ക്കിടെ സംഗീതയോട് പോയിരുന്നു കത്തിയടി പതിവാക്കി... സംസാരത്തിൽ ഉടനീളം ഒരു ഘോഷ് മയമായിരുന്നു... ഇടയ്ക്കൊക്കെ കോളേജ് വല്ലാതെ മിസ് ചെയ്യുമ്പോ ഓണത്തിനെടുത്ത സെൽഫികൾ just ഒന്നു സ്ക്രോൾ ചെയ്തു നോക്കുന്നതും ഒരു ശീലമായി തുടങ്ങി.... പത്ത് നൂറ്റമ്പത് ഫോട്ടോയുള്ളതിൽ ഒരെണ്ണത്തിൽ എങ്ങനെയോ സഖാവിന്റെ മുഖം ഒന്ന് പതിഞ്ഞു...അത് ദിവസവും zoom ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായതുകൊണ്ട് ഒടുവിൽ crop ചെയ്ത് സേവ് ചെയ്തിട്ടു..

പിന്നെ ഇടയ്ക്കിടേ സൗകര്യം പോലെ എടുത്ത് നോക്കാല്ലോ....ചെറിയൊരു സന്തോഷത്തിന് വേണ്ടി സഖാവ് ഏൽപ്പിച്ച് പോയ ബാഡ്ജും ദിവസേന ഒന്നെടുത്ത് നോക്കുന്നത് ശീലമായി തുടങ്ങി.... അങ്ങനെ ദിവസങ്ങളെ ഒരു വിധം തള്ളിവിട്ട് ഒടുവിൽ ഓണാവധി കഴിഞ്ഞ് ക്ലാസ് തുടങ്ങി... ക്ലാസിലേക്ക് ചെന്നു കയറുമ്പോ അത്തപ്പൂക്കളം ചോക്കിനാൽ വരച്ചെടുത്ത അടയാളങ്ങൾ അതേ പടി നിലത്തുണ്ടായിരുന്നു....ഡസ്കും ബഞ്ചുമെല്ലാം ആകെയൊന്ന് സെറ്റാക്കി വച്ചതും ദീപൻ സാറ് ക്ലാസിലേക്ക് വന്നു.... സാധാരണ സ്കൂളിലൊക്കെ ഓണം എങ്ങനെയുണ്ടായിരുന്നു,എവിടെയൊക്കെ വിരുന്ന് പോയി എന്നീ ക്ലീഷേ question ഉണ്ടാവുമല്ലോ..കോളേജ് ആയതുകൊണ്ടാവും സാറ് അത്തരം കുശലാന്വേഷണങ്ങൾക്കേ പോകാതെ മലയാളം വ്യാകരണം പഠിപ്പിക്കാൻ തുടങ്ങി...

സാറ് അല്പം ഡീറ്റെയിൽ ആയി ക്ലാസെടുക്കുന്ന കൂട്ടത്തിലായിരുന്നു... സാറിന്റെ ക്ലാസെടുപ്പ് തകർക്കുന്നതിനിടയിലാ സംഗീതേടെ വക ഞോണ്ടലും അടക്കം പറച്ചിലും തുടങ്ങിയത്...ഡീ....ഡീ...നീലൂ..ദേ പോകുന്നു നിന്റെ ചെഗുവേര... ചെഗുവേരയിലെ ചേ കേൾക്കേണ്ട താമസം ഞാൻ തിടുക്കപ്പെട്ട് ചുറ്റും കണ്ണോടിച്ചു...വരാന്തയിലും മുറ്റത്തുമായി എന്റെ കണ്ണ് പരതി നടന്നു... എവിടെടീ...ചുമ്മാ മനുഷ്യനെ വടിയാക്കല്ലേ നീ... എന്റെ കണ്ണുകൾ വീണ്ടും ആ മുഖം പരതി നടന്നു... ഞാൻ ചുമ്മാ പറഞ്ഞതല്ല....ദേ ആ ജനലിന്റെ ഭാഗത്തേക്ക് നോക്ക്... അത് കേട്ടതും ഞാനല്പം എത്തി.. എന്റെ ആത്മാർത്ഥത ആ ചെഗുവേര കണ്ടില്ലേലും വേണ്ടുവോളം ഭാഗ്യം കനിഞ്ഞ് കിട്ടിയ കുട്ടിയായോണ്ട് ആ ചെയ്തികളെല്ലാം ദീപൻ സാറ് കണ്ടു.... നീലാംബരി...എഴുന്നേറ്റേ.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story