ഹൃദയസഖി: ഭാഗം 12

hridaya sagi shamseena

രചന: SHAMSEENA

അവളുടെ ഓട്ടം ചെന്നവസാനിച്ചത് ഉമ്മറത്ത് നിൽക്കുന്ന വല്യമ്മാമയുടെ മുന്നിലാണ്.. വല്യമ്മാമയെ കണ്ടതും കിതച്ചു കൊണ്ടവൾ നിന്നു.. ശ്വാസം എടുക്കാൻ ആയാസപ്പെട്ടു കൊണ്ടവൾ അണച്ചു കൊണ്ടിരുന്നു.. "എവിടേക്കാ കൊച്ചേ ബ്രേക്ക്‌ ഇല്ലാതെ പായുന്നേ.." അവളുടെ അടുത്തേക്ക് വന്നു മുതുകിൽ തടവി കൊടുത്തു.. "വന്നു വന്ന് അടക്കവും ഒതുക്കവും തീരെ ഇല്ലാണ്ടായിരിക്കുന്നു പെണ്ണിന്.. " അവിടേക്ക് കടന്നു വന്ന ദേവമ്മ മാളുവിനെ ശകാരിച്ചു.. "ഞാൻ മനപ്പൂർവം ഓടിയതൊന്നും അല്ല... " "പിന്നെ.. " മാളു പറഞ്ഞപ്പോൾ ദേവമ്മ നെറ്റി ചുളിച്ചു.. "അത്.. അതെന്നെയൊരു പട്ടി ഓടിച്ചതാ.. " "പട്ടിയോ.. എന്നിട്ടാ പട്ടിയെവിടെ..? " "ആ.. ദോ വരുന്നു.. " തലയും തൂവർത്തി വരുന്ന ശിവയെ ചൂണ്ടി മാളു നിഷ്കളങ്കത വാരി വിതറി പറഞ്ഞതും ദേവമ്മയവളെ കൂർപ്പിച്ചു നോക്കി.. വല്യമ്മാവൻ കാര്യം മനസ്സിലായ പോലെ ചിരി കടിച്ചു പിടിച്ചു.. "ശിവയോ..?" "അ.. അല്ല.. ദാണ്ടേ പോവുന്നു... അമ്മ കണ്ടില്ലേ.. " പറമ്പിലേക്ക് വിരൽ ചൂണ്ടികൊണ്ടവൾ പറഞ്ഞു.. "ഇവളെ ഇന്ന് ഞാൻ.." ഉമ്മറത്തു നിന്നും ഇറങ്ങി ദേവമ്മ അവളെ തല്ലാൻ കമ്പൊടിക്കാനായി ചെമ്പരത്തിയുടെ അടുത്തേക്ക് പോയി.. "അയ്യോ.. വല്യമ്മാമേ എന്നെ രക്ഷിക്ക്.. "

അയാളുടെ പിറകിലേക്കവൾ ഒളിച്ചു.. ദേവമ്മയെ എത്തി നോക്കി... വടിയും ഒടിച്ചു ഭദ്രകാളിയെ പോലെ വരുന്ന ദേവമ്മയെ കണ്ടവൾ വല്യമ്മാമയിലുള്ള പിടി മുറുക്കി.. "ദേവു.. കൊച്ചിനെ വെറുതെ നോവിക്കേണ്ട.. നീ അകത്തേക്ക് പോയേ... " അയാൾ പറഞ്ഞപ്പോൾ മാളുവിനെ തുറിച്ചു നോക്കി വടിയും താഴെയിട്ട് ദേവമ്മ അകത്തേക്ക് കയറിപ്പോയി.. പോകുന്ന വഴിയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. അത് കേട്ട് വല്യമ്മാമ അവളെ കണ്ണുകൾ ചുരുക്കി കൊണ്ട് കപട ഗൗരവത്തിൽ നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി അയാളുടെ കവിളിലൊരുമ്മയും കൊടുത്ത് അകത്തേക്ക് ഓടി.. ഇതെല്ലാം ദൂരെ നിന്ന് ചിരിയോടെ വീക്ഷിച്ചു കൊണ്ടിരുന്ന ശിവയെ അദ്ദേഹം അടുത്തേക്ക് കൈകാട്ടി വിളിപ്പിച്ചു.. അവനടുത്തേക്ക് വന്നതും വല്യമ്മാമ അവന്റെ ചെവിയിൽ പിടിച്ചു.. "ആഹ്..വിട് മാമേ.. നോവുന്നു.. "ഇനി നീ കൊച്ചിനെ പേടിപ്പിക്കുമോടാ.." "ഇല്ലില്ല..പിടിവിട്.. പിടിവിട്.." അവൻ കിടന്ന് തുള്ളി.. അയാൾ പിടിവിട്ട് കുസൃതിയോടെ ചിരിച്ചു.. ശിവ ചെവി തിരുമ്മി വല്യമ്മാമയെ നോക്കി ദഹിപ്പിച്ചു... "ചെക്കനിത്തിരി ഇളക്കം കൂടിയിട്ടുണ്ട്.. " അയാളവനെ അടിമുടി ഉഴിഞ്ഞു നോക്കി.. "എങ്ങനെ ഇളക്കാതിരിക്കും.. നിങ്ങളല്ലേ റോൾ മോഡൽ.. "

"ഡാ.. ഡാ.. " വല്യമാമ ശാസനയിൽ കുസൃതി കലർത്തിയവനെ വിളിച്ചു.. "ഇവിടിങ്ങനെ നിൽക്കാനാണോ പരുപാടി.. വാ അകത്തേക്ക് പോവാം.." ശിവ അയാളെ അകത്തേക്ക് ക്ഷണിച്ചു.. "നീ കയറിക്കോ ഞാൻ നമ്മുടെ കടയിലൊന്ന് പോയിട്ട് വരാം.. " അവനോടായി പറഞ്ഞ് തോളിലിട്ട തോർത്ത്‌ ഒന്ന് കൂടെ കുടഞ്ഞിട്ട് അയാൾ അവിടെ നിന്നും നടന്നു നീങ്ങി.. വല്യമാമ അവിടെ നിന്ന് പോയതും ശിവ മാളുവിന്റെ വീട്ടിലേക്കൊന്ന് എത്തി നോക്കി.. അവളവിടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ.. അവളെയവിടെ ഒന്നും കാണാഞ്ഞപ്പോൾ മുണ്ടും മടക്കി കുത്തി അവനകത്തേക്ക് കയറിപോയി.. ശിവ മുറ്റത്ത് നിന്ന് പോയതും തൂണിനു പിന്നിൽ മറഞ്ഞു നിന്നിരുന്ന മാളു പുറത്തേക്ക് വന്നു... അവൻ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു.. അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സച്ചു കാറുമായി വരുന്നത് കണ്ടത്..അവളവിടെ തന്നെ നിന്നു.. അവൻ കാർ നിർത്തി പുറത്തേക്കിറങ്ങിയതും അവളോടി അടുത്തേക്ക് ചെന്നു.. എന്നാലവൻ അവളെ മൈന്റ് ചെയ്യാതെ കാറിന്റെ പിൻ സീറ്റിൽ നിന്നും കവറുകൾ എടുത്തു...

അവഗണന സഹിക്ക വയ്യാതെയവളുടെ കണ്ണുകൾ നിറഞ്ഞു.. കണ്ണും നിറച്ചു മൂക്കും ചുവപ്പിച് തന്നെ നോക്കുന്ന മാളുവിനെ കണ്ടതും ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയവൻ അടക്കി പിടിച്ചു.. അവൾ നിന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് കണ്ടതും കൊണ്ടു വന്ന കവറിൽ നിന്നും ഒരു സ്വീറ്റ് ബോക്സ്‌ തുറന്ന് അതിൽ നിന്നൊരു ലഡു എടുത്ത് അവളുടെ വായിലേക്ക് കുത്തി തിരുകി.. കാര്യം മനസ്സിലാവാതെ കണ്ണ് തുറിച്ചു നോക്കിയവളുടെ തലയിലൊന്ന് കൊട്ടി കൊണ്ടവൻ അവളെ നോക്കി നിറഞ്ഞ മനസ്സോടെ ചിരിച്ചു.. വിതുമ്പി കൊണ്ടവൾ അവനെ കെട്ടിപിടിച്ചു... "ഞാൻ.. കരുതി.. നീയെന്നോട്... പിണങ്ങി കാണുമെന്ന്.. " തേങ്ങലിനിടയിലവൾ പറഞ്ഞു.. "ഞാനെന്റെ മാളൂസിനോട് പിണങ്ങുമോ.. മ്മ്.. എനിക്കതിനു കഴിയുമോടി പൊട്ടിക്കാളി.. " അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു.. മൂക്ക് വലിച്ചു കൊണ്ടവൾ അവനെ നോക്കി നിന്നു.. ചുണ്ടിൽ അപ്പോഴും പരിഭവം ഉണ്ടായിരുന്നു.. "ഞാനേ ഇത് വാങ്ങിക്കാൻ പോയതാ.."

കയ്യിലെ സ്വീറ്റ് ബോക്സ്‌ അവളുടെ നേരെ കാണിച്ചു കൊണ്ടവൻ പറഞ്ഞു.. "എന്റെ മാളുവിന്റെ പ്രണയ സാഫല്യം നടന്നില്ലേ.. അതിത്തിരി മധുരം കഴിച്ചു ആഘോഷിക്കാമെന്ന് കരുതി.." അവനും ഒരു ലഡു എടുത്ത് വായിലേക്ക് വെച്ചു.. ബാക്കി വീണ്ടും അവളുടെ വായിലേക്ക് തന്നെ വെച്ചു കൊടുത്തു.. അവളവനെ കൂർപ്പിച്ചു നോക്കി.. സച്ചു അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അകത്തേക്ക് നടന്നു.. "ശെരിക്കും എന്നോട് പിണക്കമില്ലല്ലോ.. അല്ലേ.. " നടക്കുന്നതിനിടയിൽ സംശയം തീർക്കാനെന്ന പോലെ വീണ്ടും വീണ്ടുമവൾ ചോദിച്ചു കൊണ്ടിരുന്നു.. "മാളു.. നീ അടിവാങ്ങിക്കുമേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോടൊരു പിണക്കവും ഇല്ല.. സന്തോഷമേ ഉള്ളൂ.." അവന്റെ മുഖത്തെ ചിരി അവളുടെ മുഖത്തും പ്രതിഫലിച്ചു.. ഇരുവരുടെയും സ്നേഹം മുകളിലെ ജനാലയുടെ അടുത്ത് നിന്ന് കണ്ട് കൊണ്ടിരുന്ന ശിവയുടെ ചുണ്ടിലും ഉണ്ടായിരുന്നു മായാത്തൊരു പുഞ്ചിരി.. 💜...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story