താലി 🥀: ഭാഗം 39

thali

എഴുത്തുകാരി: Crazy Girl

അവൻ പോയതും സങ്കടം കടിച്ചമർത്തിയവൾ മുഖമെല്ലാം അമർത്തി തുടച്ചു കൊണ്ട് അമ്മയ്ക്കടുത്തേക്ക് നടന്നു... "എന്ത് പറ്റിയതാമ്മേ "അവളുടെ ശബ്ദം ഇടറി "ഒന്നുല്ലെടി... കാലു തെന്നി വീണതാ... നിന്റെ മുഖമെന്താ വല്ലാതെ... കരഞ്ഞോ നീ " അതിനു അവളുടെ ചുണ്ട് വിതുമ്പി ഇരുന്നു... "ഞാൻ പറഞ്ഞതാ വിളിച്ചു പറഞ്ഞു മോളെ ടെൻഷൻ ആകിപ്പിക്കണ്ടാ എന്ന്..."അച്ഛൻ അമ്മയെ ശകാരിച്ചു കൊണ്ട് വന്നു... "എനിക്ക് കാണാൻ തോന്നിയിട്ടല്ലേ..."അമ്മ പറഞ്ഞത് കേട്ടവൾ കണ്ണ് നിറച്ചു അവരെ നോക്കികൊണ്ട് അമ്മയ്ക്ടുത്തു കിടന്നു ചുറ്റിപിടിച്ചു തോളിൽ മുഖം അമർത്തി... അവർ തന്റെ മോളെ ചേർത്ത് പിടിച്ചു ചെറുചിരിയോടെ കിടന്നു...

എത്ര തെറ്റ്‌ ചെയ്‌തെന്ന് പറഞ്ഞാലും ആ അമ്മക്ക് തന്റെ മോളൊന്ന് കരഞ്ഞാൽ പിടഞ്ഞു പോകുന്ന മനസ്സാണ്... അവർ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു... അത് കാണെ മാഷിന്റെ മനസ്സ് നിറഞ്ഞിരുന്നു... മകളുടെ മുർദ്ധാവിൽ തലോടി അയാൾ ഷർട്ടുമായി പുറത്തേക്ക് നടന്നു... അവളുടെ മനസ്സിൽ സങ്കടം അലയടിച്ചു വന്നു...കാശിയേട്ടനെ പിരിഞ്ഞു നില്കുന്നതിൽ അവളുടെ നെഞ്ചം വിങ്ങി അതിലുപരി തന്നെ വെറുക്കുന്നു എന്നൊരു ചിന്ത അവളെ തകർത്തികൊണ്ടിരുന്നു..... *************** കാശി വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.... എന്തോ അവനാകെ ഒരു ശൂന്യത നിറഞ്ഞത് പോലെ തോന്നി... "വൈശാലിയുടെ അമ്മയെ കണ്ടോ മോനെ, സുഭദ്ര അവനു നേരെ നടന്നു വന്നു...

അതിനു കാശി ഒന്ന് മൂളി...സോഫയിൽ ഇരുന്നു... കരഞ്ഞു വീർത്ത ചുവന്ന മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു... വല്ലാത്തൊരു വീർപ്പുമുട്ടൽ അവനെ പൊതിഞ്ഞു... "എന്താടാ നിനക്ക് വയ്യേ" സുഭദ്ര സോഫയിൽ മകന്റെ നെറുകിൽ തലോടി... അവൻ അമ്മയുടെ മടിയിൽ തല ചായിച്ചു കിടന്നു... "എന്തോ സുഖമില്ലാത്ത പോലെ" അവൻ മെല്ലെ പറഞ്ഞു... "അത് അവൾ പോയത് കൊണ്ടാകും... എപ്പോഴും നിന്നെ പറ്റി നടക്കുന്നവൾ അല്ലെ കുരുത്തംകെട്ട പെണ്ണ് " അമ്മ പറന്നത് കേട്ടവൻ നേർമയായി ചിരിച്ചു പോയി...

ശെരിയാണ് എപ്പോഴും ചുറ്റി പറ്റി നടക്കും... ആദ്യമൊക്കെ തോന്നും എന്തിനാ കയ്യിൽ തൂങ്ങണെ പിന്നെ പിന്നെ ദേവിനെ കാണുമ്പോൾ മനപ്പൂർവം വന്നു തൂങ്ങി പിടിക്കും... അപ്പോഴൊക്കെ മനസ്സിൽ അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നോട് അടുക്കുന്നതാണോ എന്നോർത്തു പോയിട്ടുണ്ട്... പക്ഷെ അല്ലാ... ആരുമില്ലാത്ത നേരവും അവൾ കയ്യിൽ തൂങ്ങി പിടിച്ചു വാവെന്ന് വിളിക്കാൻ പറയും... സ്വഭാവം കൊണ്ട് വാവയാണെങ്കിലും അതിനെ വാവെന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നുമില്ല... അവൾ സ്വയം ഓർത്തു ചിരിച്ചു അമ്മയുടെ മടിയിൽ നിന്ന് എണീറ്റു മുറിയിലേക്ക് നടന്നു.... സുഭദ്ര ചിരിയോടെ പോകുന്ന മകനെ നോക്കി മനസ്സ് നിറഞ്ഞ പോലെ അവിടെ ഇരുന്നു...

അവന്റെ സന്തോഷം ആ അമ്മയുടെ മനസ്സ് നിറച്ചിരുന്നു.... കാശി മുറിയിലേക്ക് നടക്കുമ്പോൾ ദേവിന്റെ അടഞ്ഞ മുറി കാണെ അവനിലെ ഭാവം മാറിയിരുന്നു ... "എന്തൊക്കെ പറഞ്ഞാലും അവളെന്റെ പെണ്ണായിരുന്നു" ദേവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു... സ്വയം നഷ്ടമാവുന്നത് പോലെ തോന്നി അവനു... ദേഷ്യമെല്ലാം കൈച്ചുരുട്ടി പിടിച്ചതിൽ മടക്കിയവൻ മുറിയിലേക്ക് കയറി .... "കാശിനാഥാ "മുത്തശ്ശിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി... അപ്പോഴേക്കും മുത്തശ്ശി അവനു മുറിയിൽ കയറിയിരുന്നു... "കൊണ്ട് വിട്ടോ അവളെ "മുത്തശ്ശി കാശിക്ക് നേരെ ചോദിച്ചു... "ആഹ് മുത്തശ്ശി "അവൻ പറഞ്ഞുകൊണ്ട് ചാവി അവിടെ വെച്ചു മൊബൈൽ ചാർജ് കുത്താൻ വെച്ചു...

"അവൾ അവിടെ നില്കാൻ നിന്നെ വിളിച്ചില്ലേ..."മുത്തശ്ശി ചോദിച്ചതും അവൻ ഒന്ന് നിന്നു... "ഇറങ്ങുമ്പോൾ അവളെ കണ്ടത് പോലുമില്ലാ "മനസ്സിൽ മൊഴിഞ്ഞതാണെങ്കിലും നാവ് ചതിച്ചു... പത്മാവധി അവനെ ഉറ്റുനോക്കി നിന്നു... അവൻ വേഗം തിരിഞ്ഞു മുത്തശ്ശിയെ നോക്കി... "നിനക്ക് അവളോട് ദേഷ്യമുണ്ടോ " മുത്തശ്ശിയുടെ ചോദ്യം കേൾക്കേ അവന്റെ ചുണ്ടോന്നു മന്തഹസിച്ചു... "എന്താണെന്ന് അറിയില്ല അതിനു മാത്രം തനിക്കാവുന്നില്ല..." മുത്തശ്ശിയെ നോക്കിയവൻ ബെഡിൽ ഇരുന്നു... അവനടുത്തു പത്മവധിയും ഇരുന്നതും അവൻ അവരുടെ മടിയിൽ തലവെച്ചു കൊണ്ട് മുത്തശ്ശിയുടെ കൈകൾ എടുത്തു തലയിൽ വെച്ചു..... അവർ ചിരിയോടെ അവന്റെ മുടിയിൽ തലോടി....

"ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും അവളെ വെറുക്കാനോ ദേഷ്യപ്പെടാനോ തനിക് സാധിക്കുന്നില്ലായിരുന്നു... പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് അകറ്റി നിർത്താൻ വിചാരിക്കുമ്പോളെല്ലാം അവൾ നിന്നോട് അടുക്കുകയാണല്ലോ എന്ന്... അന്ന് അവൾ എന്നോട് എല്ലാം തുറന്നു പറയുമ്പോൾ അവൾ ഒന്ന് മാത്രം മറച്ചു വെച്ചു ദേവുമായുള്ള ബന്ധം.. എന്നാൽ അവളുടെ കണ്ണുകൾ ചതിച്ചു... അവന്റെ പേര് മൊഴിയുമ്പോൾ നിറഞ്ഞ വേദന... അത് മതിയായിരുന്നു അവൻ വെറുമൊരു ഫ്രണ്ട് അല്ലാ എന്ന് തോന്നിക്കാൻ... ഇപ്പോഴുംദേവിനെ ആ രീതിയിൽ ആവുമോ അവനെ കാണുന്നത് എന്ന് കരുതാൻ അവൾ എനിക്ക് ഒരു സാഹചര്യം പോലും തന്നില്ലാ....

മുത്തശ്ശിക്കറിയോ എത്രയോ തവണ പരിസരബോധം ഇല്ലാതെ അവൾ എന്നെ നോക്കി നിന്നിട്ടുണ്ടെന്ന്...അവളുടെ കണ്ണ് നിറച്ചും ഞാൻ ആയിരിക്കും... ഒരു നാണവും മാനവും ഇല്ലാത്ത സാധനം..." അവൻ പറയുന്നതോടപ്പം ചിരിച്ചു പോയി മുത്തശ്ശിയും... "പക്ഷെ എന്നെങ്കിലും അവൾ സത്യം പറയുമെന്ന് ഞാൻ കരുതിയിരുന്നു... അവളിൽ നിന്ന് എല്ലാം കേൾക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... എന്നാൽ ഒന്നും പറഞ്ഞില്ലാ... അന്ന് അവൻ മുറിയിൽ കയറിയത് പോലും അവൾ എന്നോട് പറഞ്ഞില്ല... അന്ന് അവളെ അങ്ങനെ ഒരു അവസ്ഥയിൽ ഒരുപാട് തകർന്നിരുന്നു പാവം... ദുസ്വപ്നം കണ്ട് പേടിച്ചിട്ടാണെന്ന് കരുതി ഞാൻ... പക്ഷെ അല്ലാ അവിടേം അവൻ അവളെ...

ഇത്രയും ചെയ്തിട്ടും അവൻ പറഞ്ഞത് കെട്ടില്ലേ അവൾക് ഇഷ്ടം അവനെ ആയിരുന്നു എന്ന്... ഇഷ്ടമില്ലാതെ വെറുപ്പോടെ ആണ് തന്റെ താലി അവൾ അണിഞ്ഞത് എന്ന്... ആരെയും വിഷമിപ്പിക്കണ്ടാ എന്ന് കരുതിയാണ് ഞാനുമായി ജീവിക്കുന്നതെന്ന്... അവനങ്ങനെ പറഞ്ഞപ്പോൾ എന്റെ രക്തം തിളച്ചു പോയി... ശെരിയാ ഇഷ്ടമല്ലായിരിക്കും എന്ന് വെച്ചു ഇപ്പൊ അവൾ എന്റെ ഭാര്യ അല്ലെ... അവളെ കുറിച്ച് അവനെന്നോട് അങ്ങനെ പറഞ്ഞതെന്തിനാ .. അവളെ ഇട്ടേച്ചു പോകുമെന്ന് കരുതിയിട്ടാണോ... അവനറിയില്ലല്ലോ ഞാൻ പോയാലും അവൾ പോകില്ലെന്ന് " കാശി ദേഷ്യത്തോടെ പറയുമ്പോൾ അവന്റെ മനസ്സിൽ ദേവ് പറഞ്ഞത് ആസ്വസ്തയോടെ നിറഞ്ഞിരുന്നു...

മുത്തശ്ശി കാശിയെ കാണുകയായിരുന്നു... പ്രവീണിനെയോ അലോകിനെയോ അലോഷിനെയോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇത് പോലെ അവൻ പ്രതികരിക്കുമായിരുന്നു... എന്നാൽ. ഇപ്പൊ വൈശാലിയേയും അവൻ സ്വീകരിച്ചിരിക്കുന്നു... ആ ഹൃദയത്തിൽ അവളും സ്ഥാനം പിടിച്ചിരിക്കുന്നു.... കാശിയെ കുറിച്ച് ആവലാതിയായിരുന്നു വൈശാലിയെ സ്വീകരിക്കില്ലേ എന്ന ഭയം എനിക്ക് ഇങ്ങനെ ഒരു പെണ്ണിനെ വേണ്ടാ എന്ന് പറഞ്ഞാൽ തനിക് നിർബന്ധിക്കാൻ കഴിയില്ല അവനെ... അതുപോലെ അവളെ സങ്കടപ്പെടുത്താനും തനിക് ആകില്ലായിരുന്നു... എന്നാൽ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിചില്ല...

തന്റെ കാശിനാഥൻറെ മനസ്സിൽ പൊട്ടിപെണ്ണ് ഇടംപിടിച്ചിരിക്കുന്നു.... പത്മാവധിയിൽ ചെറു ചിരി വിരിഞ്ഞു... "മുത്തശ്ശി എന്താ ഓർത്തു ചിരിക്കുന്നെ"സ്വയം ഓർത്തു പുഞ്ചിരിക്കുന്ന മുത്തശ്ശിയെ അവൻ കൗതുകത്തോടെ നോക്കി... "ഏയ്... കാശിനാഥൻറെ മനസ്സിൽ ആ കള്ള പെണ്ണ് കേറിയതോർത്തപ്പോൾ ചിരിച്ചതാ "അവനെ നോക്കി മുത്തശ്ശി പറഞ്ഞതും അവനിൽ പേരറിയാത്ത വികാരം നിറഞ്ഞിരുന്നു.... *************** രാത്രിയിലെ ഭക്ഷണം കഴിക്കാൻ തീന്മേഷിയിൽ ദേവ് ഒഴികെ എല്ലാവരും ഉണ്ടായിരുന്നു.... "അവനെവിടെ "അച്ഛൻ "ആ അറിയില്ല വിളിച്ചിട്ട് വന്നുമില്ല "അമ്മ പറഞ്ഞുകൊണ്ട് വിളമ്പി... കാശി ഒന്നും മിണ്ടിയില്ലാ.... "ദേവ്"അച്ഛൻ ഇരുന്നടുത്ത് തന്നെ നീട്ടി വിളിച്ചു... "

വേണ്ടാ കേശാവാ...കൊച്ചു കുട്ടിയൊന്നുമല്ലല്ലോ... വേണേൽ കഴിക്കട്ടെ... എല്ലാത്തിനും പുറകെ നടക്കുന്നത് കൊണ്ടാ ഇങ്ങനെയൊക്കെ" മുത്തശ്ശിയുടെ ശബ്ദം കനത്തതും അച്ഛൻ അനങ്ങാതെ ഇരുന്നു കഴിപ്പ് തുടർന്നു... താഴേക്ക് ഇറങ്ങാൻ തുനിഞ്ഞ ദേവ് മുത്തശ്ശി പറഞ്ഞത് കേട്ടതും തിരികേ മുറിയിലേക്ക് നടന്നു വാതിൽ അടച്ചു....ഒരുനാൾ എല്ലാം എല്ലാരും അറിയും എന്നത് അവനെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.... ഭക്ഷണമെല്ലാം കഴിച്ചു കാശി ഡോർ അടച്ചു തിരിഞ്ഞു മുറിയാകെ ഒന്ന് നോക്കി... കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നവൾ.. ബെഡിനു മൂലക്ക് ഇരുന്നു കലപില കൂട്ടുന്നവൾ... ജനലൊരം നിന്നു പുറത്തേക്ക് കണ്ണിട്ടു നോക്കുന്നവൾ....

അവൾ നിന്നിരുന്ന ഓരോ ഭാഗവും അവളുടെ ഇല്ലായ്മ വിളിച്ചോധിച്ചു.... ബെഡിൽ കിടന്നവൻ അവൾ കിടക്കുന്നിടം നോക്കി... ശൂന്യമായ ബെഡ് കാണെ മനസ്സെന്തോ പിടഞ്ഞ പോലെ... എത്ര മാറ്റിയാലും തന്നിലേക്ക് ഒട്ടി വരുന്നവൾ ഇന്നിവിടെ എന്നത് അവനു അസ്വസ്ഥത നിറച്ചു.... "എന്താ എനിക്കിങ്ങനെ... അടുത്തുള്ളപ്പോൾ ദൂരെ നിർത്താൻ തിടുക്കം കൂട്ടും എന്നാൽ ഇല്ലാത്തപ്പോൾ മനസ്സിന് ഒരു പിടച്ചിൽ..."നെഞ്ചിൽ കൈ വെച്ചവൻ ഓർത്തു... ഒന്ന് നീട്ടി ശ്വാസമെടുത്തവൻ അവളുടെ തലയണ കയ്യിലൊതുക്കി മുഖം ചേർത്ത് കിടന്നു... ആ തലയണയിൽ അവളുടെ ഗന്ധമാണെന്ന് തോന്നി അവനു... ***************

"എന്ത് പറ്റിയതാ നിനക്ക്.. വന്നപ്പോൾ തൊട്ടു നോക്കുകയാ ഒരു വാട്ടം... കാണാരേട്ടന്റെ കടയിൽ നിന്ന് നിനക്കിഷ്ടപ്പെട്ട പരിപുവട വാങ്ങിയിട്ട് പോലും ഒന്ന് കഴിച്ചില്ലലോ... മോൾക് എന്തേലും വിഷമം ഉണ്ടോ" അച്ഛൻ ചോദിച്ചത് കേട്ട് എല്ലാം മനസ്സിൽ ഒതുക്കിയവൾ ഇല്ലെന്ന് തലയാട്ടി... "അച്ഛന്റെ കുട്ടി മുഖത്ത് നോക്കി കള്ളം പറയുമോ "അയാൾ കടുപ്പിച്ചു ചോദിച്ചതും അവളുടെ ചുണ്ട് വിതുമ്പി... അവൾ അദ്ദേഹത്തിന്റെ നെഞ്ചോരം ചേർന്ന് നിന്നു.... "ഒന്നുല്ലച്ചേ... അമ്മേനെ ഓർത്തപ്പോൾ സങ്കടം വന്നതാ "അവൾ കണ്ണ് നിറച്ചു പറഞ്ഞുകൊണ്ട് അദ്ദേഹത്തിൽ ചേർന്ന് നിന്നു... "ഒന്നുല്ല മോളെ... അമ്മേടെ വേഗം മാറും..."അയാൾ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി...

അച്ഛനേം അമ്മയെയും വിഷമിപ്പിക്കണ്ടാ എന്ന് കരുതിയവൾ കുറച്ചു കഴിച്ചെന്നു വരുത്തി ഇരുവരേം മുറിയിലയച്ചു.. കിടക്കാനായി മുറിയിലേക്ക് വന്നു... എത്രയൊക്കെ പിടിച്ചു വെച്ചിട്ടും ഉള്ളിലെ സങ്കടം കണ്ണീരായി ഒഴുകി വന്നു... "ഒഴിവാക്കണമല്ലേ... എത്ര പെട്ടന്നാ പറഞ്ഞെ... എപ്പോഴെങ്കിലും ദേവിനോട് ഞാൻ സംസാരിക്കുന്ന കണ്ടിട്ടുണ്ടോ... നിങ്ങളോപ്പമല്ലേ ഞാൻ സന്തോഷിച്ചത്.. എന്നിട്ട് എന്നിട്ട് എന്നെ ഒഴിവാക്കണമല്ലേ... അതോ എന്നെ ഒഴിവാക്കാൻ ഒരു അവസരം കിട്ടിയപ്പോൾ വേഗം പറഞ്ഞതാണോ.... ആണെങ്കിലും പോകില്ലാ ഞാൻ... എനിക്ക് പറ്റില്ല... ഏട്ടനും അനിയനും തോന്നുമ്പോൾ കൂട്ടാനും വേണ്ടാന്ന് വെക്കാനും കളിപ്പാവയല്ല ഞാൻ....

വേണ്ടായിരുന്നു നിങ്ങൾ പഴേ കാശിയേട്ടൻ ആയാൽ മതിയായിരുന്നു... എന്നാൽ ഇങ്ങനെ ഒന്നും പറയില്ലാ... എന്നെ ഇത്രേം വേദനിപ്പിക്കില്ല.... മതിയായി എനിക്ക്..." ബെഡിൽ മുഖം പൂഴ്ത്തി തേങ്ങിയവൾ കരഞ്ഞു... ഉറങ്ങുമ്പോൾ എപ്പോഴും കൂടെയുള്ള സാനിദ്യം ഇന്ന് തന്റെ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവളുടെ സങ്കടത്തിനു ആക്കം കൂട്ടി... നിദ്രയെ പോലും മാറ്റിനിർത്തിയവൾ കണ്ണ്ണീരിൽ നിറയുമ്പോൾ മനസ്സിൽ ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളു... അവളുടെ കാശിയേട്ടന്റെ... ദിവസങ്ങൾ നീങ്ങുമ്പോൾ വൈശാലിയുടെ അവസ്ഥയാകെ മോശമായിരുന്നു... അമ്മ പതിയെ എണീറ്റു നടക്കാൻ തുടങ്ങി... എങ്കിലും അവളുടെ കണ്ണീരിനു വിശ്രമമില്ലായിരുന്നു....

അച്ഛനും അമ്മയ്ക്കും അവളുടെ ഭാവത്തിലും അവസ്ഥയിലും സംശയം നിറഞ്ഞു... എന്നും കലപില കൂട്ടുന്നവളുടെ ശബ്ദം പോലും മറന്നു പോയിരിക്കുന്നു... വീട്ടിൽ ഉണ്ടെന്ന് പോലും അറിയില്ലാ... മുറിയിൽ ഒതുങ്ങി കൂടിയിരിക്കുന്നു... ചോദിക്കുമ്പോൾ കണ്ണ് നിറച്ചു വിതുമ്പി ഒന്നുമില്ലെന്ന് പറഞ്ഞവൾ മുഖം തിരിക്കും... കുത്തി ചോദിക്കാനും ഇരുവർക്കും പറ്റുന്നില്ല... *************** "വൈശാലി പോയിട്ട് ഒരാഴ്ചയായില്ലേ... അവളെ കൊണ്ട് വരുന്നില്ലേ കാശി " "വരണമെന്ന് തോന്നിയാൽ അവൾ വിളിക്കും അമ്മേ... കുറച്ചു അവിടെ നിന്നോട്ടെ "അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങിയവൻ പറഞ്ഞു...

"അങ്ങനെ അല്ലേടാ... കല്യാണം കഴിഞ്ഞ പെണ്ണ് അധിക നാൾ സ്വന്തം വീട്ടിൽ നിന്നാൽ നാട്ടുകാർ എന്ത് വിചാരിക്കും... "അമ്മ പറഞ്ഞതും അവൻ ഒന്നും മിണ്ടിയില്ല... പലപ്പോഴും വിളിക്കാൻ തുനിയുമെങ്കിലും ഇങ്ങോട്ട് ഒന്ന് വിളിക്കാത്തത് കാണെ അവൾ അവിടെ അവരുടെ കൂടെ തിരക്കാണെന്ന് വിചാരിച്ചു വേണ്ടെന്ന് വെക്കും... ഇങ്ങോട്ടും വിളിക്കാലോ... എന്നിട്ട് ഇത് വരെ ഒന്ന് വിളിച്ചില്ലാ... അതിനർത്ഥം അവൾക് അവിടെ സന്തോഷത്തിൽ മതിമറന്നു കാണും..... അവൻ ഓർത്തു... "നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ " "ആ അമ്മേ നാളെ പോകാം"അവൻ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എണീറ്റു നടന്നു.... മുറിയിൽ കയറി കതകടച്ചവൻ ഷെൽഫിനടുത്തേക്ക് നടന്നു...

ബാങ്കിൽ ജോലി തരപ്പെട്ടിട്ടുണ്ട് തിങ്കൾ മുതൽ ചെല്ലണം... അവൻ ഷെൽഫിൽ നിന്നു സർട്ടിഫിക്കറ്റ്സ് എല്ലാം ഒതുക്കി വെച്ചു... ഷെൽഫ് അടക്കാൻ തുനിഞ്ഞതും വൈശാലിയുടെ വസ്ത്രങ്ങൾ കാണെ അവനു അവളെ ഓർമ വന്നു....അവൻ അവളുടെ മടക്കി വെച്ച ഒരു ടോപ് എടുത്തു കയ്യിൽ പിടിച്ചു... "ഇതെങ്ങനെയുണ്ട് കൊള്ളാവോ "ദേഹത്തു ചേർത്ത് ഒരു ടോപ് വെച്ചവൾ കാശിക്ക് നേരെ തിരിഞ്ഞു... "ടോപ് കൊള്ളാം " "എനിക്ക് വെച്ചിട്ട് കൊള്ളാവോ"വീണ്ടും കണ്ണ് വിടർത്തിയുള്ള ചോദ്യം... "ഭംഗി നോക്കാതെ വേണ്ടത് എടുത്തിട്ട് വരുന്നുണ്ടോ "അവന്റെ ശബ്ദം കടുത്തു.... "ചേട്ടാ ഇതെനിക്ക് കൊള്ളാവോ "സെയിൽസ് നില്കുന്നവനിലേക്ക് തിരിഞ്ഞുള്ള അവളുടെ ചോദ്യം...

"ഇവളെ കൊണ്ട് "സ്വയം പിറുപിറുത്തവൻ അവളുടെ കയ്യിലുള്ള ടോപ്പും കണ്ണിൽ പെട്ടതെല്ലാം പാക്ക് ചെയ്തു വരുമ്പോൾ മുഖം കൊട്ട പോലെ വീർത്തിരുന്നു... അന്ന് കൊച്ചിയിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ പോയത് ഓർത്തവനിൽ ചിരി വന്നു... "ഒരു അന്ധമില്ലാത്ത പെണ്ണാണ് അവൾ"അവൻ സ്വയം ഓർത്തു കൊണ്ട് തിരികെ ടോപ് വെക്കാൻ തുണിയുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... ഡ്രെസ്സിനുള്ളിൽ തിരുകി വെച്ച ഫോൺ... അത് തന്റെതാണ് എന്നത് അവനിൽ അത്ഭുദം നിറയിച്ചു... ഭ്രാന്ത് പിടിച്ച നഷ്ടപ്പെട്ടു എന്നാണ് കരുതിയത്...അതുകൊണ്ടാ ഇത് ചോദിച്ചു ഇറങ്ങാഞ്ഞതും അലോകിന്റെ ഫോൺ യൂസ് ചെയ്തതും...

എന്നാൽ ഒരു കേടു പാടും ഇല്ലാതെ ഇവളുടെ കയ്യിൽ എങ്ങനെയെത്തി... സ്വയം സംശയിച്ചവൻ ഷെൽഫ് അടച്ചുകൊണ്ട് ഫോണുമായി ബെഡിൽ ഇരുന്നു.... ചാർജ് ഉള്ളത് കൊണ്ട് തന്നെ അത് ഓൺ ആകിയതും താൻ പണ്ട് എടുത്ത ഫോട്ടോ ആയിരുന്നു വാൾപേപ്പർ... അതും മുൻപ് സ്വയം വെച്ചതാണ്..... അവൻ ഓർമയുടെ സ്ക്രീൻ സ്വിപ്പ് ചെയ്തതും വാൾപേപ്പറിന്റെ ഫോട്ടോ മാറി...അവന്റെ കണ്ണുകൾ വികസിച്ചു... അവൻ മൊബൈലിൽ പിടി മുറുക്കി പിടിച്ചു ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി... എപ്പോഴാണ് ഇങ്ങനെ ഒരു ഫോട്ടോ... അവൻ ഓർത്തെടുക്കാൻ ശ്രേമിച്ചു പക്ഷെ സാധിക്കുന്നില്ല... അവനിൽ അമ്പരപ്പ് നിറഞ്ഞു.... മഴയത്ത് അവളെ പൊക്കിഎടുത്തു നിൽക്കുന്ന ഞാൻ...

തന്റെ കവിളിൽ ചുണ്ട് ചേർക്കുന്ന വൈശാലി... അവനു വിശ്വസിക്കാൻ പാട് തോന്നി... അന്ന് ആദ്യമായി അവളെ ചുംബിച്ചത് അവൻ ഓർത്തു... ഒരു എതിർപ്പുമില്ലാതെ കണ്ണടച്ചവൾ നില്കുന്നത് മനസ്സിൽ തെളിഞ്ഞതും അവന്റെ ശരീരത്തിൽ എന്തോ പാസ്സ് ആയത് പോലെ അവൻ കുളിർത്തു... അവൻ മൊബൈലിൽ ഓരോ ഭാഗവും നോക്കി കണ്ടു.... അവസാനം ഗാലറി ഓപ്പൺ ചെയ്തു.... അലോശിയും പ്രവീണും അലോകും നിറഞ്ഞിരുന്നു അവന്റെ ഫോണിൽ... അവനിൽ വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.... എന്നാൽ പിന്നീടുള്ള ഫോട്ടോസ്ല്ലാം അവനിൽ അമ്പരപ്പ് നിറച്ചു... വൈശാലിയുമൊത്ത് ചേർന്ന് നിന്നുള്ളത്.. ഇത് പോലെ ഇന്നേവരെ ഞാൻ നിന്നിട്ടില്ല...

പക്ഷെ അവൾ പറഞ്ഞത് അവൻ ഓർത്തു... കാശിയേട്ടനൊപ്പം പണ്ടും ഞാൻ ഇങ്ങനാ... അതിനർത്ഥം ഇതായിരുന്നോ... അവൻ സ്വയം ചോദിച്ചു... "കാശിയേട്ടാ ഞാൻ ആരാ " "വാവ " "അല്ലല്ലോ ഞാൻ വൈശാലിയാ " "കള്ളം നീ വാവയാ " "അല്ലന്നേ ഞാൻ വൈശാലിയാ...എന്റെ മാത്രം വൈശാലി " "അല്ലാ എന്റെ മാത്രം വാവ..." "അല്ലാ അല്ലാ അല്ലാ..."അവൾ കേറുവോടെ പറഞ്ഞു... "തന്നെ... ഞാൻ മുത്തശ്ശിയോടെ പറയും മുത്തശ്ശി...." "അയ്യോ... അതെ എന്റെ പൊന്നെ നാട്ടരേ വിളിച്ചു നാറ്റിക്കല്ലേ ഇന്നലെ തന്നെ ചെവിക്ക് പിടിച്ച വേദന മാറിയില്ല " തന്റെ വാ പൊത്തി നോക്കി കണ്ണുരുട്ടിയവൾ കാം ഓഫ്‌ ചെയ്തു... അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു... "വാവേന്ന് വിളി കാശിയേട്ടാ "

"നിനക്ക് വട്ടുണ്ടോ വൈശാലി... "ഒരിക്കെ താൻ അവളോട് കളിയാലേ ചോദിച്ചതായിരുന്നു.... എന്നാൽ വട്ടനായിരുന്നപ്പോൾ താൻ വിളിച്ചതാണവളെ... എന്നിട്ടും പലപ്പോഴും ആ വിളി കേൾക്കാൻ വന്നപ്പോൾ മനപ്പൂർവം അകറ്റി നിർത്തി... എന്തിനോ അവനിൽ നോവ് ഉണർന്നു... അവളെ കാണൻ മനസ്സ് വെമ്പുന്ന പോലെ... പിടഞ്ഞെഴുന്നേറ്റവൻ ചാവി യുമായി ഇറങ്ങി... *************** ബെല്ലടിയുന്ന ശബ്ദം കേട്ട് വൈശാലി അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് നടന്നു..

അച്ഛനും അമ്മയും ഡോക്ടറെ കാണാൻ പോയതാണ് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു... അവൾ സംശയത്തോടെ ഡോർ തുറന്നതും മുന്നിൽ നില്കുന്നയാളെ കാണെ നെറ്റി ചുളിച്ചു... "ഇത് ഇവിടുത്തെക്കാണ്...ഒരു ഒപ്പിടണം "തനിക് നേരെ ഒരു കവർ നീട്ടി അയാൾ പറഞ്ഞതും അവൾ സംശയിച്ചു നിന്നു... വേഗം അത് വാങ്ങി ഒപ്പിട്ടു കൊടുത്തു പോസ്റ്റ്‌മാൻ പോയതും അകത്തേക്കു കയറി ഡോർ അടച്ചവൾ സംശയത്തോടെ കവർ പൊളിച്ചു നോക്കിയിരുന്നു... "DIVORCE NOTICE " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story