ബംഗ്ലാദേശില്‍ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്ന കേസില്‍ 16 പേര്‍ക്ക് വധശിക്ഷ

ബംഗ്ലാദേശില്‍ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്ന കേസില്‍ 16 പേര്‍ക്ക് വധശിക്ഷ

ധാക്ക: അദ്ധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ചുട്ടുകൊന്ന കേസില്‍ 16 പേരെ വധശിക്ഷക്ക് വിധിച്ച് ബംഗ്ലാദേശ് കോടതി. നുസ്രത് ജഹാന്‍ റാഫി എന്ന 19കാരി മരിച്ച് ആറ് മാസത്തിനകമാണ് പ്രത്യേക ട്രിബ്യൂണല്‍ ശിക്ഷ വിധിച്ചത്.

പഠിക്കുന്ന സ്‌കൂളിന്റെ പ്രിന്‍പ്പാളിനെതിരെയുള്ള ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. സോനാഗസി ഇസ്ലാമിയ്യ സീനിയര്‍ ഫാസില്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സിറാജുദ്ദൗലക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ക്കും വധശിക്ഷയുണ്ട്.

Share this story