പരിച്ഛേദനയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പരിച്ഛേദനയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

മൊയ്തീന്‍ പുത്തന്‍‌ചിറ


യുണൈറ്റഡ് നേഷന്‍സ്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ത്രീ ജനനേന്ദ്രിയ വൈകല്യത്തെക്കുറിച്ച് (എഫ്ജിഎം) അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നു മാത്രമല്ല ആരോഗ്യപരിപാലനത്തിന് ലോകമെമ്പാടും 1.4 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസ്കാരികവും വൈദ്യേതരവുമായ കാരണങ്ങളാല്‍ ഓരോ വര്‍ഷവും 200 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും പരിച്ഛേദനകളെ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണയായി ജനനം മുതല്‍ 15 വയസ്സ് വരെയാണ് പരിച്ഛേദനം നടക്കുന്നത്. ഈ പ്രക്രിയ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അണുബാധ, രക്തസ്രാവം അല്ലെങ്കില്‍ ഷോക്ക് എന്നിവയുള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ ഇതുകൊണ്ടുണ്ടാകുന്നു. ഇത് ഭേദപ്പെടുത്താനാവാത്ത പലതരം രോഗത്തിലേക്ക് നയിച്ചേക്കാം. ഒരു പെണ്‍‌കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ജീവിതത്തിലുടനീളം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുഎന്‍ ഏജന്‍സി ‘ജനനേന്ദ്രിയ പരിച്ഛേദനത്തിന്‍റെ സമ്പൂര്‍ണ്ണ അസഹിഷ്ണുതാ ദിനത്തില്‍’ (വ്യാഴാഴ്ച) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, എഫ്ജിഎമ്മില്‍ നിന്നുള്ള ആരോഗ്യ പാര്‍ശ്വഫലങ്ങളുടെ ചികിത്സാ ചെലവ് ലോകമെമ്പാടും പ്രതിവര്‍ഷം 1.4 ബില്യണ്‍ ഡോളറാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, പല രാജ്യങ്ങളും അവരുടെ മൊത്തം ആരോഗ്യ ചെലവിന്‍റെ 10 ശതമാനം ഓരോ വര്‍ഷവും എഫ്ജിഎം ചികിത്സയ്ക്കായി ചെലവഴിക്കുന്നു. ചില രാജ്യങ്ങളില്‍ ഈ കണക്ക് 30 ശതമാനം വരെയാണ്. എഫ്ജിഎം മനുഷ്യാവകാശങ്ങളുടെ ഭയാനകമായ ദുരുപയോഗം മാത്രമല്ല, ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തുന്നു. അത് രാജ്യങ്ങളുടെ വിലയേറിയ സാമ്പത്തിക
സ്രോതസ്സുകളെ നശിപ്പിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ലൈംഗിക, പുനരുല്‍പാദന ആരോഗ്യം, ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഇയാന്‍ അസ്ക്യൂ പറഞ്ഞു.

എഫ്ജിഎം അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഫ്ജിഎം ബാധിതരില്‍ നാലിലൊന്ന് പേര്‍ക്കും 5.2 കോടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍‌ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (യൂനിസെഫ്) റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഈജിപ്തില്‍ 12 വയസുകാരിയുടെ മരണം എഫ്ജിഎം മൂലമുണ്ടാകുന്ന അപകടങ്ങളെ വീണ്ടും തുറന്നുകാട്ടുകയാണ്. യൂനിസെഫ് പറയുന്നതനുസരിച്ച്, 2008 ല്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ എഫ്ജിഎം നിരോധിച്ചുവെങ്കിലും, അത് ഇപ്പോഴും അവിടെയും സുഡാനിലും നടക്കുന്നുണ്ടെന്നും പറയുന്നു.

Share this story