ഇന്ത്യ- ചൈന തർക്കം രൂക്ഷമാവുന്നു; സൈന്യത്തോട് എന്തു സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് ചൈന
ഇന്ത്യയുമായി അതിർത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ ലഡാക്കിനു സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ട്. എന്തുമോശമായ സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം നൽകി.
മേയ് അഞ്ചിനും ആറിനും ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തിൽ നിന്ന് 200 കി.മീ അകലെയുള്ള വ്യോമതാവളത്തിൽ ചൈന വൻതോതിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഉപഗ്രഹ ചിത്രം സഹിതം എൻ.ഡി.ടിവി പുറത്ത് വിട്ടു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തു.
പീപ്പിള്‍സ് ലിബറേഷൻ ആർമി, പീപ്പിള്‍സ് ആംഷ് പൊലീസ് ഫോഴ്സ് എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് യുദ്ധസജ്ജരാകാൻ ഷിയുടെ ആഹ്വാനം.