കോവിഡ്; ഫ്‌ലോറിഡ രണ്ടാമത്, 414,511 വൈറസ് ബാധിതര്‍

കോവിഡ്; ഫ്‌ലോറിഡ  രണ്ടാമത്, 414,511 വൈറസ് ബാധിതര്‍

ഫ്‌ലോറിഡ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഏറ്റവും പുതിയ കക്ക് പ്രകാരം ഫ്‌ലോറിഡയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 414,511 ആയി ഉയര്‍ന്നു. ഇതോടെ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കാലിഫോര്‍ണിയ കഴിഞ്ഞാല്‍ ഫ്‌ലോറിഡ രണ്ടാം സ്ഥാനത്തെത്തി.

ശനിയാഴ്ച ആരോഗ്യവകുപ്പ് 12,180 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഫ്‌ലോറിഡയിലെ പ്രതിദിന കേസുകളുടെ എണ്ണം ന്യൂയോര്‍ക്കിനെയും മറികടന്നു. 411,200 വൈറസ് ബാധിതരുള്ള ന്യൂയോര്‍ക്കില്‍ അതിന്റെ അണുബാധയുടെ തോത് കുറഞ്ഞുവരികയാണ്. ശനിയാഴ്ട ന്യൂയോര്‍ക്കില്‍ 750 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുഎസില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള കാലിഫോര്‍ണിയയില്‍ ശനിയാഴ്ച 10,066 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ കാലിഫോര്‍ണിയയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 445,400 ആയി.

അതേസമയം, യുഎസില്‍ ആകെ 73,700 പുതിയ കൊറോണ വൈറസ് കേസുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇത് ഇന്നോളമുള്ള ഏകദിന കണക്കുകളില്‍ ഏറ്റവും വലുതാണ്. മരണസംഖ്യ 145,500 കവിഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിലധികം കൊറോണ വൈറസ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പരിശോധനകളുടെ എണ്ണം കൂട്ടിയതാണ് യുഎസിലെ ഉയര്‍ന്ന കേസുകളുടെ എണ്ണം വര്‍ധിക്കാനിടയായതെന്ന് കരുതാമെങ്കിലും ലോക് ഡൗണില്‍ വരുത്തിയ മാറ്റങ്ങളും തുറക്കലും അണുബാധയുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.

പുതിയ കേസ് എണ്ണം കഴിഞ്ഞ ദിവസത്തെ 68,000 എന്നതില്‍ നിന്ന് വെള്ളിയാഴ്ച 73,700 ആയത് ഗണ്യമായ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ജൂലൈ 16 നാണ് ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്-77,300.

തക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ വേഗത്തില്‍ വീണ്ടും തുറന്നത് ഏറ്റവും രോഗത്തിന്റെ പുതിയ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി. എന്നാല്‍ വ്.ാപനം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വടക്കുകിഴക്കന്‍ യുഎസില്‍ നടന്ന അണുബാധകളുടെ തരംഗത്തെപ്പോലെ കഠിനമായിരുന്നില്ല.

ടെക്‌സസില്‍ ശനിയാഴ്ച 8,112 പുതിയ കേസുകളും 168 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആശുപത്രികളെ സഹായിക്കുന്നതിനായി ടെക്‌സസ് നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളും യുഎസ് മിലിട്ടറിയിലെ സൈനികരും ഉള്‍പ്പെടുന്ന 1,200 അംഗ സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പ്രഖ്യാപിച്ചിരുന്നു.

ഹ്യൂസ്റ്റണിലെയും ചുറ്റുമുള്ള ഹാരിസ് കൗണ്ടിയിലെയും ആരോഗ്യ വകുപ്പുകള്‍ സെപ്റ്റംബര്‍ 7 വരെ സ്‌കൂളുകള്‍ വ്യക്തിഗത ക്ലാസുകള്‍ക്കായി അടച്ചിടാനുള്ള പൊതുജനാരോഗ്യ ഉത്തരവില്‍ ഒപ്പിട്ടു.

ജോര്‍ജിയയില്‍ ശനിയാഴ്ച 3,787 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് മൂലം സംസ്ഥാനത്തെ ആശുപത്രിയിലെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി മിസിസിപ്പിയില്‍ ഗവണ്‍മെന്റ് ടേറ്റ് റീവ്‌സ് സാമൂഹിക ഒത്തുചേരലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍, മദ്യവില്‍പ്പന എന്നിവയില്‍ സംസ്ഥാനവ്യാപകമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇന്ന് 1,600 പുതിയ കേസുകളുണ്ട്. ആ സംഖ്യ സുസ്ഥിരമല്ല. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം 6,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Share this story