ഞങ്ങളുടെ മുന്നിൽ വെച്ചാണ് അയാൾ മെറിന്റെ ദേഹത്ത് കൂടി കാർ കയറ്റിയത്, ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

ഞങ്ങളുടെ മുന്നിൽ വെച്ചാണ് അയാൾ മെറിന്റെ ദേഹത്ത് കൂടി കാർ കയറ്റിയത്, ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

അമേരിക്കയിൽ മലയാളി നഴ്‌സ് മെറിൻ കൊല്ലപ്പെട്ടത് കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ഭർത്താവ് ഫിലിപ് മാത്യു(നെവിൻ)വാണ് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാർ കയറ്റി കൊലപ്പെടുത്തിയത്. പതിനേഴ് തവണയാണ് ഇയാൾ മെറിനെ കുത്തിയത്. നിലവിളിച്ച് കൊണ്ട് താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇയാൾ ഓടിച്ചു പോകുകയായിരുന്നു

സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് ജോലി കഴിഞ്ഞിറങ്ങിയ മെറിനെ പാർക്കിംഗ് ഏരിയയിൽ കാത്തിരുന്ന ഫിലിപ്പ് ആക്രമിക്കുകയായിരുന്നു. മെറിന്റെ നിലവിളി കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കാണുന്നത് യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുന്നതാണ്. ഇവരോടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. മോളുടെ പേര് വിളിച്ചാണ് മെറിൻ അപ്പോഴും കരഞ്ഞിരുന്നത്.

ഫിലിപ്പ് പോയ വാഹനത്തിന്റെ നമ്പർ സഹപ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും ചെയ്തു. അപ്പോഴേക്കും ഫിലിപ്പ് ആത്മഹത്യാശ്രമം നടത്തിയിരുന്നു.

കൊവിഡ് വാർഡിലാണ് മെറിൻ ജോലി ചെയ്തിരുന്നത്. രണ്ട് വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കൺമുന്നിലാണ് അവളുടെ മുകളിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.

പാർക്കിങ് ലോട്ടിൽ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവൾ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങൾ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ സംഭവം കണ്ട ഒരാൾ പറയുന്നു.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണം. ഏതാനും നാളുകളായി മെറിനും ഫിലിപും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഫിലിപ്പ് തന്നെ അപായപ്പെടുത്തുമെന്ന സൂചന മെറിനുണ്ടായിരുന്നു. ഇതേ തുടർന്ന് താമ്പയിലേക്ക് സ്ഥലം മാറാനും മെറിൻ തീരുമാനിച്ചിരുന്നു.

 

Share this story