മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; അമേരിക്കയിൽ തന്നെ സംസ്‌കരിക്കും
അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ സംസ്‌കാരം അമേരിക്കയിൽ തന്നെ നടത്താനാണ് തീരുമാനം.
തന്നെ കുത്തിയതും ശരീരത്തിലൂടെ കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യുവാണെന്ന് മെറിൻ മരണമൊഴി നൽകിയിരുന്നു. കേസിൽ മെറിന്റെ ഭർത്താവും പിറവം സ്വദേശിയുമായ ഫിലിപ് മാത്യു അമേരിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ മെറിനെ ഇയാൾ കുത്തി വീഴ്ത്തിയും ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയതും. പതിനേഴ് തവണയാണ് ഫിലിപ്പ് മെറിനെ കുത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടി നാട്ടിൽ മെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.