അഫ്ഗാനിസ്ഥാനിലെ ജയിലിൽ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഭീകരനെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജയിലിൽ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഭീകരനെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് മലയാളിയായ ഐഎസ് ഭീകരനെന്ന് റിപ്പോർട്ട്. കാസർകോട് സ്വദേശി കെ പി ഇജാസ് ആണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ 10 ഭീകരർ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു

രഹസ്യാന്വേഷണ ഏജൻസികൾ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോയുടെ സന്ദേശം അഫ്ഗാനിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി

2013ൽ ഇജാസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ജലാലാബാദ് ആക്രമണത്തിന് പിന്നിൽ ഇയാളാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ജയിലിലുണ്ടായിരുന്ന നൂറോളം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നതിനായിട്ടായിരുന്നു ഭീകരാക്രമണം. കാറിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് ജയിലിന് മുന്നിൽ സ്‌ഫോടനം നടത്തുകയായിരുന്നു

Share this story