മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ലാഹോർ: ലഷ്കർ ഇ തോഷിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി. മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഇയാൾക്ക് തടവ് ശിക്ഷയെക്കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.

ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കേസിലാണ് കോടതി വിധി വന്നിരിക്കുന്നത്.നിരവധി ഭീകരാക്രമണ കേസിൽ പ്രതിയായ ഇയാൾക്ക് നേരത്തെ നാല് കേസുകളിൽ നിന്നായി 21 വർഷം ജയിൽ ശിക്ഷ പാക് ഭീകരവിരുദ്ധ കോടതി വിധിച്ചിരുന്നു. ഇതോടെ ജമാഅത്തുദ്ദഅവ എന്ന ഭീകര സംഘടനയുടെ തലവനായ സയിദ് 36 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും.

2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവരടക്കം 164 ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. താജ് ഹോട്ടലില്‍ ക്യാംപ് ചെയ്ത ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടയിൽ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. സയിദിൻ്റെ തലക്ക് അമേരിക്ക 10 മില്യൺ യുഎസ് ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story