പ്രണവപല്ലവി: ഭാഗം 6

നോവൽ **** എഴുത്തുകാരി: ആർദ്ര നവനീത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ദാവണി ചുറ്റി മുഖം മാത്രം കഴുകി നീണ്ട മുടി മെടഞ്ഞിട്ട് ട്രേയിൽ എടുത്ത ചായയുമായി പല്ലവി
 

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ദാവണി ചുറ്റി മുഖം മാത്രം കഴുകി നീണ്ട മുടി മെടഞ്ഞിട്ട് ട്രേയിൽ എടുത്ത ചായയുമായി പല്ലവി അവർക്ക് മുൻപിലെത്തി.

കണ്ട മാത്രയിൽ തന്നെ പ്രത്യഷിന്റെയും പ്രരുഷിന്റെയും മുഖം തെളിഞ്ഞു. ഏട്ടന് അനുയോജ്യയായ പെൺകുട്ടി എന്നവരുടെ ഉള്ളം മന്ത്രിച്ചു.
രമ്യയും നിറഞ്ഞ ചിരിയോടെയാണ് ചായ എടുത്തത്. പ്രദീപിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

ചായ എടുക്കുമ്പോഴും പ്രണവിന്റെ നോട്ടം പല്ലവിയിൽ ആയിരുന്നു.
പച്ചയും മഞ്ഞയും ഇടകലർന്ന ധാവണിയായിരുന്നു അവൾ ധരിച്ചിരുന്നത്. എണ്ണമയമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നു.
ചമയങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും മഞ്ഞുതുള്ളിയേറ്റ പനിനീർപ്പൂവ് പോലെ മനോഹരിയാണ് അവളെന്ന് അവന് തോന്നി.
സൗന്ദര്യത്തിൽ തന്റെ സങ്കല്പത്തോട് യോജിക്കുന്നുവെങ്കിലും അവളൊട്ടും മോഡേൺ അല്ലെന്ന് അവന് തോന്നി.
ഓവർ മോഡേൺ അല്ലെങ്കിലും ശരീരത്തിന് അനുയോജ്യമായ മോഡേൺ വസ്ത്രങ്ങളോട് അവന് പ്രിയമാണ്. തന്റെ ഭാര്യ അത്യാവശ്യം നല്ല മോഡേൺ വസ്ത്രം ധരിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. പല്ലവിയാകട്ടെ
തുളസിക്കതിർ പോലൊരു നാടൻ പെൺകുട്ടി.

തന്റെ പി എ ആയിരുന്നപ്പോൾ താനവളെ അധികം ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ എല്ലാ ജോലിയും കൃത്യതയോടെ ചെയ്തിരുന്നു അവൾ.
ഓഫീസിൽ എല്ലാവരോടും സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഊർജ്ജസ്വലയായ പെൺകുട്ടി.

പവിമോളും പ്രണവും എന്തെങ്കിലും സംസാരിച്ചോളൂ. പരസ്പരം അറിയാമെങ്കിലും ഇനിയങ്ങോട്ട് ഒന്നിച്ചു ജീവിക്കേണ്ടവർ അല്ലേ.
മറ്റുള്ളവർ പറഞ്ഞറിയുന്ന അറിവുകളല്ലാതെ നിങ്ങൾ പരസ്പരം സംസാരിച്ച് മനസ്സിലാക്കുന്നതാകും നല്ലത്. അല്ലേ കൃഷ്ണേട്ടാ.. പ്രദീപ് വാര്യരോട് ആരാഞ്ഞു.

സമ്പത്തിന്റെ യാതൊരുവിധ തലക്കനവുമില്ലാതെ സംസാരത്തിൽ വിനയം കലർത്തി സംസാരിക്കുന്ന പ്രദീപിൽ അയാൾക്ക് മതിപ്പുളവാക്കി. അതിന് പുറമേ പ്രായത്തിന്റേതായ ബഹുമാനം നൽകിക്കൊണ്ടുള്ള കൃഷ്ണേട്ടാ എന്നുള്ള വിളിയും വാര്യരിൽ സന്തോഷം നിറച്ചു.
തികച്ചും യോജിച്ച നല്ലൊരു കുടുംബത്തിലേക്കാണ് മകൾ പോകുന്നതെന്ന ആശ്വാസവും അയാളിൽ നിറഞ്ഞു.

മുറ്റത്തിന്റെ കിഴക്കേ വശത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലായിരുന്നു പല്ലവിയും പ്രണവും.

ധാവണിതുമ്പും വലതുകൈയിലെ ചൂണ്ടുവിരലിൽ ചുറ്റി വിദൂരതയിലേക്ക് മിഴികൾ പായിച്ച് നിൽക്കുകയാണ് പല്ലവി.

എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാതെ ഒരു നിമിഷം പ്രണവ് വിഷമിച്ചു.

ശേഷം പതിവ് പെണ്ണുകാണൽ രീതിയിൽ ചോദിച്ചു.

തനിക്കെന്നെ ഇഷ്ടമായോ..

ആശ്ചര്യത്തോടെ പല്ലവിയുടെ മിഴികൾ പ്രണവിൽ പതിഞ്ഞു.

വിഷാദച്ഛവി പരന്ന മുഖത്ത് ചെറിയൊരു പുഞ്ചിരി ഒളിമിന്നിയതായി അവന് തോന്നി.

തനിക്ക് കുറവുണ്ടോ ഇപ്പോൾ.. അവളുടെ ഇടത് കൈത്തണ്ടയിലെ വരഞ്ഞ മുറിവിന്റെ പാടിലേക്ക് നോക്കിക്കൊണ്ടാണ് അവൻ ചോദിച്ചത്.

മ്.. അവളൊന്ന് മൂളി.

ഒരുപാട് വിഷമമായല്ലേ.. അവൻ ചോദിച്ചു.

ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിൽ കയറേണ്ടി വരുന്നത് ആർക്കും വേദന തന്നെയാണ് സാർ. എനിക്ക് മുൻപിൽ അപ്പോഴെന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദാരിദ്രവും കഷ്ടപ്പാടുമൊന്നും ഇല്ല. പക്ഷേ കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും കളങ്കം വരാൻ ഞാൻ കാരണക്കാരിയായെന്ന് ചിന്തിച്ചപ്പോൾ മുന്നിൽ മരണമല്ലാതെ മറ്റൊന്നും കണ്ടില്ല.. പല്ലവി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഇരുപത്തിരണ്ട് വയസ്സേ അവൾക്ക് ഉള്ളൂ. തന്നെക്കാൾ ആറ് വയസ്സിനിളയതാണ്.
എന്നാലും പക്വത നിറഞ്ഞ സംസാരം അത് പ്രണവിനെ തെല്ല് വിസ്മയിപ്പിച്ചു.

തന്റെ വിവാഹം മുടങ്ങിയല്ലോ. ആ ചെറുപ്പക്കാരൻ.. അയാളെ താൻ സ്നേഹിച്ചിരുന്നോ… മടിച്ച് മടിച്ചാണ് പ്രണവ് അത് ചോദിച്ചത്.

വിവാഹത്തെപ്പറ്റി ഞാൻ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…