അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ: എംഎ ബേബി
 

 

അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ: എംഎ ബേബി
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണന് പരസ്യപിന്തുണയുമായി സിപിഎം നേതാവ് എംഎ ബേബി. സ്ഥാപനത്തിന്റെ ചെയർമാനാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ശുദ്ധ ഭോഷ്‌ക് ആണെന്ന് എംഎ ബേബി പറഞ്ഞു. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണെന്നും ജീവിതകാലം മുഴുവനും അടൂർ മതേതരവാദിയായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു

മാധ്യമപ്രവർത്തകർ പ്രകോപിപ്പിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല നൽകുക. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹമെടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത മതേതര രാഷ്ട്രീയവുമാണ് അടൂർ എന്നും എംഎ ബേബി പറഞ്ഞു.