അനൂപ് മുഹമ്മദുമായി വളരെക്കാലത്തെ പരിചയമുണ്ട്; പി കെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി

ബംഗളൂരുവിൽ പിടിയിലായ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ കാലമായി അറഇയാം.
 

ബംഗളൂരുവിൽ പിടിയിലായ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ കാലമായി അറഇയാം. അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന വാർത്ത അവിശ്വസനീയമാണ്. തനിക്ക് മാത്രമുള്ള സുഹൃത്തുക്കൾക്കും ഇത് വലിയ അത്ഭുതമുണ്ടാക്കിയ കാര്യമാണഅ

കൊച്ചിയിലെ ഷോപിംഗ് മാളിൽ വെച്ചാണ് അനൂപ് മുഹമ്മദിനെ പരിചയപ്പെടുന്നത്. 2013 മുതൽ തമ്മിൽ ബന്ധമുണ്ട്. പല ബിസിനസുകളും നടത്തി സാമ്പത്തികമായി അങ്ങേയറ്റം തകർന്ന് നിൽക്കുന്ന അനൂപിനെയാണ് സുഹൃത്തുക്കൾക്ക് അറിയാവുന്നത്. പലപ്പോഴായി പണം കടം കൊടുത്ത് സഹായിച്ചിട്ടുണ്ട്. രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ വീതം കൊടുത്തിട്ടുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ചിലതെല്ലാം തിരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്

ലഹരിസംഘത്തിൽപ്പെട്ട് അറസ്റ്റിലായെന്ന വാർത്ത ഞെട്ടലാണുണ്ടാക്കിയത്. ഇത്തരം സംഘത്തിൽ എത്തിപ്പെട്ടതെങ്ങനെയെന്നോ അതിനുള്ള സാഹചര്യമോ സുഹൃത്തുക്കൾക്ക് അറിയില്ല. ലോക് ഡൗൺ സമയത്ത് പാർട്ടി സംഘടിപ്പിച്ചെന്ന ആരോപണം നിഷേധിക്കുന്നു. അതിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2017ലെ ചിത്രമാണെന്നും ബിനീഷ് പറഞ്ഞു. സ്വപ്‌ന അറസ്റ്റിലായ ദിവസം 26 തവണ ഫോണിൽ വിളിച്ചെന്ന് പറയുന്നത് തെറ്റാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.