അരിക്കൊമ്പൻ ദൗത്യം: കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകുമെന്ന് മന്ത്രി ശശീന്ദ്രൻ
 

 

അരിക്കൊമ്പൻ വിഷയത്തിൽ കോടതിയെ സമീപിച്ച മൃഗസ്‌നേഹികളുടേത് തീവ്ര നിലപാടെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അവരോട് ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും അരിക്കൊമ്പൻ വിഷയം കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. 

കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണം. പിടിക്കരുത് എന്ന നിർദേശം അപ്രായോഗികമാണ്. മനുഷ്യനെ മറന്ന് വന്യജീവി സ്‌നേഹം, വന്യജീവികളെ മറന്ന് മനുഷ്യസ്‌നേഹം, ഇത് രണ്ടും സർക്കാരിന് സ്വീകാര്യമല്ല

മയക്കുവെടി വെക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാൽ നിയമപരമായി മാത്രമേ നടപടി ഉണ്ടാകുകയുള്ളു. ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ പ്രായോഗിക നിർദേശങ്ങളും സർക്കാർ സ്വീകരിക്കും. ആനയെ തൊടാതെ സുരക്ഷിതമായി മാറ്റാനാകില്ല. സർക്കാർ നിലപാടിനോട് അനുകൂല സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.