കൊവിഡ് മരണം സർക്കാർ മറച്ചുവെക്കുന്നുവെന്ന് പ്രതിപക്ഷം; നിയമ നടപടി ആലോചിക്കും

കൊവിഡ് മരണക്കണക്ക് സർക്കാർ ഒളിച്ചുവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശരിയായ കണക്ക് സർക്കാർ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല.
 

കൊവിഡ് മരണക്കണക്ക് സർക്കാർ ഒളിച്ചുവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശരിയായ കണക്ക് സർക്കാർ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല. സർക്കാരിന്റെ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരും പല മരണങ്ങളും കൊവിഡ് കണക്കിൽ നിന്ന് ഒഴിവാക്കുകയാണ്. സംഭവത്തിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു

മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ഇൻഫർമേഷൻ കേരളാ മിഷൻ നൽകിയ മറുപടി പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 23,486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 16,170 പേർ മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.