തിരുവനന്തപുരത്ത് പീഡനക്കേസ് പ്രതി എസ് ഐ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് പീഡനക്കേസ് പ്രതി എസ് ഐയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ എസ് ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ്
 

തിരുവനന്തപുരത്ത് പീഡനക്കേസ് പ്രതി എസ് ഐയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടു. ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് എസ് ഐയെ കുത്തിയ ശേഷം ഓടിരക്ഷപ്പെട്ടത്.

പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് നിയാസിനെതിരെ പോലീസ് കേസെടുത്തത്. നിയാസിനെ പിടികൂടാനെത്തിയപ്പോൾ ഇയാളും കൂട്ടാളികളും ചേർന്ന് പോലീസിനെ തടയുകയായിരുന്നു. ഇതിനിടെ നിയാസ് ബിയർ കുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിൽ ആദ്യം മുറിവുണ്ടാക്കുകയും തുടർന്ന് എസ് ഐയുടെ കയ്യിൽ കുത്തുകയുമായിരുന്നു.

പരുക്കേറ്റ എസ് ഐ വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയാസിന്റെ പിതാവ് തങ്ങൾ കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു