പ്രതികൾ തന്നെ വിളിച്ചത് സ്വർണക്കടത്തുകാരെന്ന് പറഞ്ഞ്; ഷംനയുടെയും മിയയുടെയും നമ്പറുകൾ ആവശ്യപ്പെട്ടതായും ധർമജൻ

ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസിൽ നടൻ ധർമജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം സ്വർണക്കടത്തുകാരാണെന്ന് പറഞ്ഞ് തന്നെ വിളിച്ചിരുന്നതായും നടിമാരായ ഷംനയുടെയും
 

ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസിൽ നടൻ ധർമജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം സ്വർണക്കടത്തുകാരാണെന്ന് പറഞ്ഞ് തന്നെ വിളിച്ചിരുന്നതായും നടിമാരായ ഷംനയുടെയും മിയയുടെയും നമ്പറുകൾ ചോദിച്ചിരുന്നതായും ധർമജൻ പോലീസിന് മൊഴി നൽകി.

ലോക്ക് ഡൗൺ സമയത്താണ് ഇവർ വിളിച്ചത്. സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് എന്റെ നമ്പർ കൊടുത്തത്. അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് എന്നെ വിളിച്ചത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണെന്ന് പറഞ്ഞു. വലിയ കോടിക്കണക്കിന് രൂപയുടെ കണക്കാണ് അവർ പറഞ്ഞത്. ലോക്ക് ഡൗൺ സമയത്ത് തമാശക്ക് വിളിച്ചതാണെന്നാണ് കരുതിയത്.

പിന്നീട് അവർ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകൾ ചോദിച്ചു. രണ്ടോ മൂന്നോ തവണ അവർ വിളിച്ചു. പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ വിളിച്ചിരുന്ന നമ്പർ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല. ഇക്കാര്യം ഷംനയോട് പറഞ്ഞിട്ടില്ല

ഷാജി പട്ടിക്കര തന്റെ നമ്പർ എന്തുകൊണ്ടാണ് കൊടുത്തതെന്ന് അറിയില്ല. തന്റെ നമ്പർ പ്രതികളുടെ ഫോണിൽ കണ്ട് പോലീസ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും ധർമജൻ പറഞ്ഞു