രോഗം ബാധിച്ച ഡോക്ടറുമായി യോഗത്തിൽ പങ്കെടുത്തു; ബിജിമോൾ എംഎൽഎ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട നിഗമനത്തിൽ പീരുമേട് എംഎൽഎ ബിജിമോൾ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഏലപ്പാറയിൽ കൊവിഡ് പ്രതിരോധ യോഗത്തിൽ പങ്കെടുത്ത എംഎൽഎ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി
 

രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട നിഗമനത്തിൽ പീരുമേട് എംഎൽഎ ബിജിമോൾ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഏലപ്പാറയിൽ കൊവിഡ് പ്രതിരോധ യോഗത്തിൽ പങ്കെടുത്ത എംഎൽഎ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയെന്നാണ് സംശയിക്കപ്പെടുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ് രോഗം സ്ഥിരീകരിച്ച ഡോക്ടർ. ജനപ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിൽ ഡോക്ടർ പങ്കെടുത്തിരുന്നു. ഡോക്ടറുടെ അമ്മക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഡോക്ടർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് രോഗലക്ഷണമില്ലാതിരുന്ന ഡോക്ടർ കൊവിഡ് പോസിറ്റീവ് ഫലം വന്ന ദിവസം വരെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത എംഎൽഎ അടക്കമുള്ളവർ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.