{"vars":{"id": "89527:4990"}}

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ആരംഭിച്ചു

 

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു. മന്ത്രി റോജി എം. ജോണിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. സമരസമിതി പ്രതിനിധികളും സ്ഥലം ഉടമയായ കണ്ണോട്ട് ശങ്കരന്‍ നായരുടെ കുടുംബാംഗങ്ങളും മുന്‍ എംഎല്‍എ പി.വി. ശ്രീനിജനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ജൂണ്‍ 16 വരെയാണ് കുടിയൊഴിപ്പിക്കല്‍ നീട്ടി വച്ചിരിക്കുന്നത്. കുടുംബങ്ങളെ സ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ച ശേഷം മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഉന്നതി നിവാസികള്‍ അംഗീകരിച്ചിരുന്നില്ല. തങ്ങള്‍ സ്ഥലത്ത് നിന്നും മാറിപ്പോകില്ല എന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഇന്നലെയാണ് മലയിടംതുരുത്തിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ ജൂണ്‍ 16 വരെ നീട്ടിയത്. സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടത്. പ്രശ്‌നപരിഹാരത്തിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച് മേയ് 25ന് സമയം ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.

എന്നാല്‍ ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ജൂണ്‍ ഒന്നിന് ഉത്തരവിട്ടതോടെ ആലുവ റൂറല്‍ എസ്പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.