സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ; മൂന്നെണ്ണം കാസർകോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിലാണ് മരണങ്ങൾ. ഇതിൽ രണ്ടെണ്ണം മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ
 

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിലാണ് മരണങ്ങൾ. ഇതിൽ രണ്ടെണ്ണം മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മീഞ്ച സ്വദേശി മറിയുമ്മ(75), ഉദുമ സ്വദേശി രമേശൻ എന്നിവർക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്

ഇന്ന് രാവിലെയാണ് മറിയുമ്മ മരിച്ചത്. ഹൃദ്രോഗത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്നാണ് രമേശനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേശന്റെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ഈ മാസം 11ന് മരിച്ച കാസർകോട് വൊർക്കാടി സ്വദേശി അസ്മക്കും കൊവിഡ് സ്ഥിരീകരിച്ചു. 38കാരിയായിരുന്ന അസ്മ അർബുദരോഗബാധിതയായിരുന്നു. ഇവരുടെ ഭർത്താവിനും രോഗം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ പായം പഞ്ചായത്തിലെ ഗോപി(64)യാണ് മരിച്ച മറ്റൊരാൾ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗോപിയുടെ ഭാര്യക്കും മകനും മരുമകൾക്കും ചെറുമകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.