സ്വർണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും; എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ
 

തിരുവനന്തപുരം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ ആദ്യം ഇ.ഡിക്ക് കൈമാറണം. പിന്നീട് ഇവ കണ്ടുകെട്ടും

സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത്, ഫൈസൽ ഫാരീദ് എന്നിവരുടെ സ്വത്തുക്കളാണ് മരവിപ്പിക്കുക. കേസിൽ എൻഐഎ ഇന്നും തെളിവെടുപ്പ് നടത്തി. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെ തിരുവനന്തപുരം ഹെദർ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു

യുഎഇയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയക്കാനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുന്നതിനായാണ് അന്വേഷണ സംഘം യുഎഇയിലേക്ക് പോകുന്നത്.