ജോളി ബ്യൂട്ടി പാർലറിലെ കസ്റ്റമർ മാത്രമായിരുന്നു, എൻ ഐ ടി അധ്യാപിക എന്നാണ് പറഞ്ഞിരുന്നതെന്നും സുലേഖ

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ബ്യൂട്ടി പാർലറിന്റെ ഉടമയല്ല, കസ്റ്റർ മാത്രമായിരുന്നുവെന്ന് സുലേഖ. മാധ്യമങ്ങളോടാണ് സുലേഖ ഇക്കാര്യം പറഞ്ഞത്. സുലേഖയും ജോളിയും ചേർന്നാണ് ബ്യൂട്ടി പാർലർ നടത്തിയിരുന്നതെന്ന്
 

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ബ്യൂട്ടി പാർലറിന്റെ ഉടമയല്ല, കസ്റ്റർ മാത്രമായിരുന്നുവെന്ന് സുലേഖ. മാധ്യമങ്ങളോടാണ് സുലേഖ ഇക്കാര്യം പറഞ്ഞത്. സുലേഖയും ജോളിയും ചേർന്നാണ് ബ്യൂട്ടി പാർലർ നടത്തിയിരുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

എൻ ഐ ടി അധ്യാപിക എന്നാണ് ജോളി തന്നോടും പറഞ്ഞിരുന്നത്. ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്കറിയില്ല. മാസത്തിൽ ഒരിക്കൽ വന്ന് ഫേഷ്യൽ ചെയ്തു പോകും. ഭർത്താവ് മരിച്ച സമയത്ത് അവരുടെ വീട്ടിൽ പോയിരുന്നതായും സുലേഖ പറഞ്ഞു