ലൈഫ് മിഷൻ: ഹൈക്കോടതി വിധി സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അഴിമതിയുടെ പ്രഭവ
 

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞു. വിജിലൻസ് അന്വേഷണം അടിയന്തരമായി റദ്ദാക്കണം. സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ ഇരട്ടത്താപ്പിന് ലഭിച്ച മറുപടിയാണിത്. സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി മാറ്റുകയായിരുന്നു സർക്കാരെന്നും ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സർക്കാരും യുനിടെകും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യവും കോടതി നിരസിച്ചു.