തലശ്ശേരിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ പരാതി

തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി. തലശ്ശേരി ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മുഴുപ്പിലങ്ങാട് സ്വദേശി ഷഫ്നയാണ് മരിച്ചത്.
 

തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി. തലശ്ശേരി ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മുഴുപ്പിലങ്ങാട് സ്വദേശി ഷഫ്‌നയാണ് മരിച്ചത്.

ഈ മാസം പത്താം തീയതിയാണ് ഷഫ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഇവർ കുഞ്ഞിന് ജന്മം നൽകി. പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് ഇരുവരെയും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുട്ടിയുടെ തലയിൽ രക്തം കട്ട പിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതിൽ അസ്വാഭാവികതയുണ്ടെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട്‌