മാവോയിസ്റ്റുകൾ ഭീഷണിയല്ല; ഇടയ്ക്കിടക്ക് വെടിവെച്ചു കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാനെന്ന് കാനം

കേരളത്തിൽ മാവോയിസ്റ്റുകളെ ഭീഷണിയായി നിലനിർത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നവർ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്.
 

കേരളത്തിൽ മാവോയിസ്റ്റുകളെ ഭീഷണിയായി നിലനിർത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നവർ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ചു കൊന്ന് തുടച്ചു നീക്കാൻ നോക്കുന്നത് ശരിയല്ല

വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദർശിച്ച ജനപ്രതിനിധികൾക്ക് മനസ്സിലായിട്ടുണ്ട്. മരിച്ച വേൽമുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകൾ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കിൽ ഒരു പോലീസുകാരന് പോലും പരുക്കേൽക്കാത്തത് എന്താണ്. കേരളത്തിൽ നക്‌സൽ ഭീഷണി നിലവിലില്ല.

മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മുഖത്ത് കരി വാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടൽ കൊലപാതക നടപടികളിൽ നിന്ന് തണ്ടർബോൾട്ട് പിൻവാങ്ങണം. ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കണം കേന്ദ്ര ഫണ്ട് കിട്ടുന്നതിനായാണ് മാവോയിസ്റ്റുകളെ ഇടക്കിടക്ക് വെടിവെച്ചു കൊല്ലുന്നതെന്നും കാനം വിമർശിച്ചു.