എംപി വീരേന്ദ്രകുമാറിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

എം പി വീരേന്ദ്രകുമാറിന് വിട നൽകി കേരളം. കൽപ്പറ്റ പുളിയാർമലയിലെ വീട്ടുവളപ്പിലെ കുടുംബശ്മശാനത്തിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ ശ്രേയാംസ്കുമാർ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു
 

എം പി വീരേന്ദ്രകുമാറിന് വിട നൽകി കേരളം. കൽപ്പറ്റ പുളിയാർമലയിലെ വീട്ടുവളപ്പിലെ കുടുംബശ്മശാനത്തിൽ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. മകൻ ശ്രേയാംസ്‌കുമാർ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

മുൻകേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രകുമാർ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി പത്രം എംഡിയും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.