വീരേന്ദ്രകുമാറിന്റെ സംസ്‌കാരം വൈകിട്ട് 5 മണിക്ക് കൽപ്പറ്റയിൽ; പൊതുദർശനമുണ്ടാകില്ല

അന്തരിച്ച മുൻകേന്ദ്രമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി പത്രത്തിന്റെ എംഡിയുമായ എംപി വീരേന്ദ്രകുമാറിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാത്രിയോടെയാണ്
 

അന്തരിച്ച മുൻകേന്ദ്രമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി പത്രത്തിന്റെ എംഡിയുമായ എംപി വീരേന്ദ്രകുമാറിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാത്രിയോടെയാണ് വീരേന്ദ്രകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

വൈകുന്നേരം എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

ഭൗതിക ശരീരം ചാലപ്പുറത്തെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, എ പ്രദീപ്കുമാർ എംഎൽഎ, ടി സിദ്ധീഖ്, പി വി ഗംഗാധരൻ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഭൗതിക ശരീരം ഇന്ന് 11 മണിയോടെ കൽപ്പറ്റയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുദർശനമുണ്ടാകില്ല.