നീലേശ്വരം പീഡനക്കേസിൽ നിർണായക തെളിവ്: ഗർഭഛിദ്രത്തിന് ശേഷം ഭ്രൂണം കുഴിച്ചിട്ടത് മദ്രസ അധ്യാപകനായ പിതാവ്

കാസർകോട് നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നിർണായക തെളിവ്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ ശേഷം കുഴിച്ചിട്ട ഭ്രൂണാവിശിഷ്ടം കണ്ടെത്തി. മദ്രസ അധ്യാപകനും കേസിലെ മുഖ്യപ്രതിയുമായ
 

കാസർകോട് നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നിർണായക തെളിവ്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ ശേഷം കുഴിച്ചിട്ട ഭ്രൂണാവിശിഷ്ടം കണ്ടെത്തി. മദ്രസ അധ്യാപകനും കേസിലെ മുഖ്യപ്രതിയുമായ പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്.

ഇന്ന് വൈകുന്നേരത്തോടെയാണ് ഭ്രൂണാവിശിഷ്ടം കണ്ടെടുത്തത്. ഡിഎൻഎ പരിശോധനക്കായി ഇത് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. നാടിനെ തന്നെ നടുക്കിയ സംഭവമായിരുന്നു നീലേശ്വരം പീഡനക്കേസ്. സ്വന്തം പിതാവും കൂട്ടാളികളും ചേർന്ന് കുട്ടിയെ വർഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കേസിൽ മദ്രസ അധ്യാപകനായ പിതാവ് ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.