പെട്ടിമുടിയിൽ നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തു; ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടവരിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണ്ണിനടിയിൽ കുടിങ്ങിയെന്ന് കരുതുന്ന 47 പേർക്കായി തിരച്ചിൽ തുടരുകയാണ്. 15 പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ
 

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടവരിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണ്ണിനടിയിൽ കുടിങ്ങിയെന്ന് കരുതുന്ന 47 പേർക്കായി തിരച്ചിൽ തുടരുകയാണ്. 15 പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരിൽ രണ്ട് പേർ 12, 13 വയസ്സുള്ള കുട്ടികളാണ്.

മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. വൈദ്യുതി ബന്ധവും ആശയവിനിമയ സൗകര്യങ്ങളും ഇല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.

മുപ്പത് മുറികളുള്ള നാല് ലയങ്ങൾ പൂർണമായും അപകടത്തിൽ തകർന്നു. 78 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത്. പുലർച്ചെ നടന്ന അപകടം രാവിലെ ആറ് മണിയോടെയാണ് പുറംലോകം അറിയുന്നത്.