സ്വർണക്കടത്ത്: റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിലെ പ്രതി റമീസിനെ ഏഴ് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതിയാണ് മലപ്പുറം സ്വദേശിയായ റമീസ്. ഇയാൾ പറഞ്ഞതനുസരിച്ചാണ് കള്ളക്കടത്ത്
 

സ്വർണക്കടത്ത് കേസിലെ പ്രതി റമീസിനെ ഏഴ് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതിയാണ് മലപ്പുറം സ്വദേശിയായ റമീസ്. ഇയാൾ പറഞ്ഞതനുസരിച്ചാണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് നാലാം പ്രതി സന്ദീപ് മൊഴി നൽകിയിരുന്നു.

ലോക്ക് ഡൗൺ കാലത്തെ സാഹചര്യം മുതലെടുത്ത് പരമാവധി കള്ളക്കടത്ത് നടത്താനായിരുന്നു റമീസ് നൽകിയ നിർദേശം. ഇതിന്റെ തെളിവ് ലഭിച്ചതായും എൻ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ സന്ദീപ്, സ്വപ്‌ന തുടങ്ങിയവരെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്‌സൽ, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു