16കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മുസ്ലീം ലീഗ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർഥിയായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ
 

പ്ലസ് ടു വിദ്യാർഥിയായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയാണ് അറസ്റ്റിലായത്.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പീഡനവീരനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് ശേഷം പീഡനവീരനായ മുസ്ലിം ലീഗ് നേതാവിനെ പോക്‌സോ കോടതിയിൽ ഹാജരാക്കി

16 വയസ്സുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് പോലീസിന് കൈമാറുകയായിരുന്നു. പരാതി ഉയർന്ന സമയത്ത് തന്നെ കെ എം ഷാജി ഉൾപ്പെടെയുള്ള നേതാക്കളുമായി ഇയാൾ വേദി പങ്കിടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പീഡനക്കേസ് പുറത്ത് അറിഞ്ഞതിന് പിന്നാലെ ഇയാളെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയിരുന്നു.