‘സിപിഎം പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലും’; കണ്ണൂരിൽ കൊലവിളി മുദ്രവാക്യവുമായി ആർ എസ് എസ്

കണ്ണൂർ കണ്ണപുരത്ത് കൊലവിളി മുദ്രവാക്യവുമായി ആർ എസ് എസ്. സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും വീട്ടിൽ കയറി വെട്ടുമെന്നുമാണ് ആർ എസ് എസ് പ്രവർത്തകരുടെ മുദ്രവാക്യം.
 

കണ്ണൂർ കണ്ണപുരത്ത് കൊലവിളി മുദ്രവാക്യവുമായി ആർ എസ് എസ്. സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും വീട്ടിൽ കയറി വെട്ടുമെന്നുമാണ് ആർ എസ് എസ് പ്രവർത്തകരുടെ മുദ്രവാക്യം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൊലവിളി മുദ്രവാക്യം

സിപിഎം ബിജെപി സംഘർഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ട്. ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു എന്ന ആരോപണത്തിലാണ് സംഘർഷങ്ങളുടെ തുടക്കം. ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിക്കുകകയും ചെയ്തിരുന്നു.

ഇതിൽ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കണ്ണപുരം പോലീസ് സ്‌റ്റേഷന് മുന്നിൽ ബിജെപി ആർ എസ് എസ് പ്രവർത്തകർ ധർണ സംഘടിപ്പിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റാണ് ധർണ ഉദ്ഘാടനം ചെയ്തത്. തുടർന്നാണ് കൊലവിളി മുദ്രവാക്യം ഉയർന്നത്.

കുട്ടി സഖാക്കളെ അടക്കീല്ലെങ്കിൽ ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, വീട്ടിൽ കിടന്ന് ഉറങ്ങില്ല, സിപിഎമ്മിൻ നേതാക്കളെ വീട്ടിൽ കയറി വെട്ടും ഞങ്ങൾ, ആർ എസ് എസാണ് ഓർത്തോളു എന്നായിരുന്നു മുദ്രവാക്യം.