ഗുരുതര ചട്ടലംഘനവും സ്വഭാവ ദൂഷ്യവും: കെഎസ്ആർടിസിയിൽ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ
 

 

ഗുരുതര ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തുകയും സ്വഭാവദൂഷ്യപരമായ പ്രവർത്തിയെ തുടർന്ന് കോർപറേഷന്റെ സത്‌പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. അപകടകരമാം വിധം ബസ് ഡ്രൈവ് ചെയ്ത രണ്ട് കോളജ് വിദ്യാർഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്‌പെൻഡ് ചെയ്തു

ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യനെയും സസ്‌പെൻഡ് ചെയ്തു. പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ ആർ ഷാനു, മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ എ എസ് ബിജുകുമാർ, ചികിത്സാസഹായത്തിനായി പിരിച്ച പണത്തിൽ തിരിമറി നടത്തിയ നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്‌പെക്ടർ ടിഐ സതീഷ് കുമാർ, കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ പി ജെ പ്രദീപ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.