എഐ ക്യാമറക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ ഇല്ല; വൻ അഴിമതിയെന്ന് സതീശൻ
 

 

എഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ല. എസ് ആർ ഐ ടി കമ്പനിക്ക് ഈ മേഖലയിൽ പ്രവർത്തി പരിചയമില്ല. കെ ഫോണിന് പിന്നിലും ഈ കമ്പനിയാണ്. ഇവയെല്ലാം കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ്. സർക്കാർ ടെൻഡറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും സതീശൻ പറഞ്ഞു

ക്യാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വിലയില്ല. കെൽട്രോൺ ക്യാമറയുടെ ഘടകങ്ങൾ വസ്തുക്കൾ വാങ്ങി നിർമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മെയിന്റനൻസിന് വേണ്ടി വീണ്ടും ക്യാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം അഴിമതി നടത്താൻ വേണ്ടിയാണ്. എസ് ആർ ഐ ടി കമ്പനി അധികാര ദല്ലാളാണെന്നും സതീശൻ ആരോപിച്ചു. 

എസ് എൻ സി ലാവ്‌ലിൻ അഴിമതി പോലെയുള്ള അഴിമതിയാണ് എഐ ക്യാമറയിലും നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.