സ്‌കൂൾ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പിടിയിൽ

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂർ കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം താമസിക്കുന്ന ബാലകൃഷ്ണന്റെ മകൻ
 

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂർ കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം താമസിക്കുന്ന ബാലകൃഷ്ണന്റെ മകൻ ഗോപകുമാറാണ്(37) പിടിയിലായത്. പോത്തൻകോട് കീഴാവൂരിലെ ഭാര്യാ വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.

നഗരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വഞ്ചിയൂർ, പട്ടള, പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇയാൾ വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്.

നഗ്നതാ പ്രദർശനം പതിവായതോടെ കുട്ടികൾ പരാതിപ്പെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരുന്നു അന്വേഷണം.