വെഞ്ഞാറുമ്മൂട് കൊലപാതകം: ആക്രമണം നടത്തിയത് കോൺഗ്രസ് നേതാവ് സജീവന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് മുഖ്യസാക്ഷി

തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസ് പ്രാദേശിക നേതാവ് സജീവന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് മുഖ്യസാക്ഷി ഷെഹിന്റെ വെളിപ്പെടുത്തൽ. ആറ് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം
 

തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസ് പ്രാദേശിക നേതാവ് സജീവന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് മുഖ്യസാക്ഷി ഷെഹിന്റെ വെളിപ്പെടുത്തൽ. ആറ് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടതായും ഷെഹിൻ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്നത്. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം പറയുന്നു. ബൈക്കിലെത്തിയ സംഘം ഇരുവരെയും വളയുകയും ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹഖ് മുഹമ്മദ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകരും ഇന്നലെ നടന്ന കൊലപാതകത്തിൽ പങ്കെടുത്തതായാണ് സൂചന