മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വിഡ്ഡിത്തരം; വിവരക്കേട് ആരോ എഴുതി നൽകിയെന്ന് വി മുരളീധരൻ

വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചുവെച്ചിരിക്കുന്നതെന്ന പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്കറിയില്ല. കേന്ദ്ര
 

വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചുവെച്ചിരിക്കുന്നതെന്ന പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്കറിയില്ല. കേന്ദ്ര വകുപ്പ് വഹിക്കാത്തത് കൊണ്ടാകാം അറിയാത്തത്

കസ്റ്റംസ് ധനകാര്യ വകുപ്പിന് കീഴിലാണെന്നും മുരളീധരൻ പറഞ്ഞു. മുരളീധരൻ കേന്ദ്രമന്ത്രി ആയതിന് ശേഷമാണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി ഇന്നലെ ചൂണ്ടിക്കാണിച്ചിരുന്നു.

കേസിൽ എതിർ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പ്രസ്താവന നൽകിയതിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിന് കസ്റ്റംസ് ഏജൻസി കക്ഷിയാണെന്നും അതിർ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുകയെന്നത് സ്വാഭാവിക നടപടിയാണെന്നുമായിരുന്നു മുരളീധരന്റെ മറുപടി.

മുഖ്യമന്ത്രിക്ക് വാർത്താക്കുറിപ്പ് എഴുതി നൽകിയത് സാമാന്യ വിവരം ഇല്ലാത്തയാളാണെന്നും മുരളീധരൻ പരിഹസിച്ചു. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വിവരേക്കാടാണ്. മുഖ്യമന്ത്രിയെ കൊണ്ട് വിഡ്ഡിത്തരങ്ങൾ പറയിച്ചെന്നും മുരളീധരൻ പറഞ്ഞു.