വാളയാർ കേസ്: ആരോപണവിധേയനായ സി ഡബ്ല്യു സി ചെയർമാനെ പുറത്താക്കി

വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി ഹാജരായ പാലക്കാട് സി ഡബ്ല്യു സി ചെയർമാൻ എൻ രാജേഷിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. ഇയാളുടെ നിലപാടിനെ
 

വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി ഹാജരായ പാലക്കാട് സി ഡബ്ല്യു സി ചെയർമാൻ എൻ രാജേഷിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. ഇയാളുടെ നിലപാടിനെ ചൊല്ലി വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി

കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായിരുന്നു രാജേഷ്. സംഭവം വിവാദമായതോടെ രാജേഷ് കേസിൽ നിന്ന് ഒഴിഞ്ഞിരുന്നു. ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ നടപടി

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അടക്കം രാജേഷിന്റെ ചെയ്തിക്കെതിരെ രംഗത്തുവന്നിരുന്നു. കേസിൽ പ്രതികളെ വെറുതെവിട്ടതിന് പിന്നാലെയാണ് രാജേഷിനെതിരെ ആരോപണം ഉയർന്നത്. അതേസമയം കേസ് അട്ടിമറിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതികലെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീൽ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്