വയനാട് യത്തീം ഖാനയിലെ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിക്ക് 15 വർഷം തടവ് ശിക്ഷ

വയനാട് യത്തീംഖാനയിലെ ഏഴ് പെൺകുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കുട്ടമംഗലം സ്വദേശി വി പി
 

വയനാട് യത്തീംഖാനയിലെ ഏഴ് പെൺകുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കുട്ടമംഗലം സ്വദേശി വി പി നാസറിനെയാണ് കൽപ്പറ്റ പോക്‌സോ കോടതി ശിക്ഷിച്ചത്.

യത്തീംഖാന പീഡനവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2017 മാർച്ചിലാണ് സംഭവം. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന ഏഴ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കടമുറിയിൽ വെച്ച് മൂന്ന് മാസത്തോളം പീഡിപ്പിച്ചതായാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്.