ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ പുഴയിലാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത
 

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ പുഴയിലാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. ആറ് മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയിക്കുന്നു.

പുഴയിൽ നിന്ന് മോട്ടാർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. പുത്തുമല ദുരന്തത്തിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല.