തൃശ്ശൂരിലെ പമ്പുടമയുടെ കൊലപാതകം: മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തൃശ്ശൂർ കയ്പമംഗലത്തെ പമ്പുടമയായ മനോഹരനെ കൊലപ്പെടുത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികൾ തന്നെയാണ് പിടിയിലായത്. പമ്പിലെ കളക്ഷൻതുകയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ
 

തൃശ്ശൂർ കയ്പമംഗലത്തെ പമ്പുടമയായ മനോഹരനെ കൊലപ്പെടുത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികൾ തന്നെയാണ് പിടിയിലായത്. പമ്പിലെ കളക്ഷൻതുകയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

മനോഹരന്റെ കാറും പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇതുമായി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മലപ്പുറം അങ്ങാടിപ്പുറം വെച്ചാണ് ഇവരെ പിടികൂടിയത്. മൂന്ന് പേരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മനോഹരന്റെ ശരീരത്തിലെ ആഭരണങ്ങളും ഇവർ തട്ടിയെടുത്തിരുന്നു. ശ്വാസം മുട്ടിച്ചാണ് മനോഹരനെ ഇവർ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് മമ്മിയൂരിൽ നിന്ന് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.