മദ്യം വാങ്ങി നൽകാൻ പണം നൽകാത്തതിന് പിതാവിനെ മർദിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പിടിയിൽ

മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മാവിലേക്കര ഉമ്പർനാട് കാക്കാനപ്പള്ളിൽ രതീഷിനെയാണ് പിടികൂടിയത്. കഴിഞ്ഞ വയോജന ദിനത്തിലാണ് രതീഷ്
 

മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മാവിലേക്കര ഉമ്പർനാട് കാക്കാനപ്പള്ളിൽ രതീഷിനെയാണ് പിടികൂടിയത്. കഴിഞ്ഞ വയോജന ദിനത്തിലാണ് രതീഷ് തന്റെ പിതാവിനെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു

ഒക്ടോബർ ഒന്നിനായിരുന്നു രതീഷ് പിതാവ് രഘുവിനെ മർദിച്ചത്. ഇതിന് ശേഷം രതീഷ് ഒളിവിൽ പോകുകയും ചെയ്തു. താൻ വാങ്ങിവെച്ച മദ്യം പിതാവ് എടുത്തെന്നും മറ്റൊന്ന് വാങ്ങാൻ പണം നൽകാനും ആവശ്യപ്പെട്ടായിരുന്നു മർദനം. രതീഷ് രഘുവിനെ നിലത്തിച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ചുനക്കരയിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് രതീഷിനെ പോലീസ് പിടികൂടിയത്. മാവിലേക്കരയിൽ കഞ്ചാവ് കേസിലും പ്രതിയാണ് രതീഷ്‌