അശ്ലീല വീഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; 28 പോലീസുകാർ ക്വാറന്റൈനിൽ

അശ്ലീല വീഡിയോ നിർമിച്ച കേസിൽ സേലത്ത് അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ എൻജിനീയറിംഗ് കോളജിലെ ക്വറന്റൈൻ
 

അശ്ലീല വീഡിയോ നിർമിച്ച കേസിൽ സേലത്ത് അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ എൻജിനീയറിംഗ് കോളജിലെ ക്വറന്റൈൻ കേന്ദ്രത്തിലാണ് പോലീസുകാരെ പാർപ്പിച്ചിരിക്കുന്നത്.

സേലത്ത് ബ്യൂട്ടി പാർലർ നടത്തുന്ന 35കാരനും കൂട്ടാളികളായ കൃഷ്ണൻ, അജയ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ 35കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിധവയായ യുവതിയും ഇവരുടെ സുഹൃത്തുമാണ് ഇവർക്കെതിരെ പരാതി നൽകിയത്.

അശ്ലീല വീഡിയോകൾ നിർമിച്ച് പ്രതികൾ യുവതികളെ പലതവണ പീഡനത്തിന് ഇരയാക്കിയിരുന്നു. സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പാണ് പ്രതികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഫലം പോസിറ്റിവായതോടെ സേലം അസി. പോലീസ് കമ്മീഷണർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരുൾപ്പെടെ 28 പോലീസുകാരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.