ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു
 

 

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു ഗാസിയാബാദിൽ വെച്ച് പാസ്റ്റർ സന്തോഷ് ജോൺ(55), ഭാര്യ ജിജി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. 

അറസ്റ്റിനെതിരെ ശശി തരൂർ എംപി രംഗത്തുവന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടാണ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ബജ്‌റംഗ് ദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് അറസ്റ്റ്

എന്നാൽ സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീട് പണിയാൻ സ്ഥലവും ദമ്പതികൾ വാഗ്ദാനം ചെയ്തുവെന്നാണ് പരാതി നൽകിയവർ ആരോപിക്കുന്നത്.