മയക്കുമരുന്ന് കേസ്: നടി രാഗിണിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പ്രമുഖരും കുടുങ്ങും

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യെലഹങ്കയിലെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഇതിനിടെ കേസിൽ മറ്റൊരു
 

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യെലഹങ്കയിലെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഇതിനിടെ കേസിൽ മറ്റൊരു മലയാളി ബന്ധം കൂടി വന്നു. അറസ്റ്റിലായ അനിഘ, മുഹമ്മദ് അനൂപ് എന്നിവർ കണ്ണൂർ സ്വദേശിയായ ജിംറീൻ അഷിയുടെ പേര് കൂടി വെളിപ്പെടുത്തിയിരുന്നു

ജിംറീനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 159 പേരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. ഈ പട്ടികയിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ രാഗിണിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും

രാഗിണിയുടെ അറസ്‌റ്റോടെ അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് നീങ്ങാനാണ് സാധ്യത. കേസിൽ ഒന്നാം പ്രതിയായ അനിഘ സീരിയൽ താരമാണ്. കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് അനിഘ, മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരിൽ നിന്ന് പിടികൂടിയത്. സിനിമാ സംഗീത രംഗത്തെ പ്രമുഖരുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവർ.