തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥികളെ മറ്റൊരു ബസിൽ നാട്ടിലെത്തിക്കും

തമിഴ്നാട്ടിലെ കരൂരിൽ വാഹനാപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥികളെ മറ്റൊരു ബസിൽ നാട്ടിലെത്തിക്കും. കോട്ടയം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കരൂർ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും
 

തമിഴ്‌നാട്ടിലെ കരൂരിൽ വാഹനാപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥികളെ മറ്റൊരു ബസിൽ നാട്ടിലെത്തിക്കും. കോട്ടയം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കരൂർ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും സാരമായി പരുക്കില്ലെന്നാണ് കലക്ടർ അറിയിച്ചത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ കരൂരിൽ വെച്ച് ഇന്നുച്ചയോടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്. ദേശീയപാതയിൽ ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഴ്‌സിംഗ് വിദ്യാർഥികളും ഐടി ജീവനക്കാരുമാണ് ബസിലുള്ളത്.