തിന്ന ബിരിയാണിക്ക് കാശ് ചോദിച്ചപ്പോൾ വർഗീയ കലാപമുണ്ടാക്കുമെന്ന് ഭീഷണി; ഇറങ്ങിയോടിയ ബിജെപി പ്രവർത്തകർ പിടിയിൽ

ചെന്നൈയിൽ ബിരിയാണി കഴിച്ചതിന്റെ പൈസ ചോദിച്ചപ്പോൾ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. വർഗീയ കലാപമുണ്ടാക്കുമെന്നും ബിരിയാണി പ്രശ്നത്തിൽ അമിത് ഷായെ നേരിട്ട് വിളിക്കുമെന്നൊക്കെയായിരുന്നു ബിജെപിക്കാരുടെ ഭീഷണി.
 

ചെന്നൈയിൽ ബിരിയാണി കഴിച്ചതിന്റെ പൈസ ചോദിച്ചപ്പോൾ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. വർഗീയ കലാപമുണ്ടാക്കുമെന്നും ബിരിയാണി പ്രശ്‌നത്തിൽ അമിത് ഷായെ നേരിട്ട് വിളിക്കുമെന്നൊക്കെയായിരുന്നു ബിജെപിക്കാരുടെ ഭീഷണി. മൂന്ന് പേരാണ് ഹോട്ടലിൽ വന്ന് ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ മുങ്ങാനൊരുങ്ങിയത്. ഇവരിൽ രണ്ട് പേരെ പോലീസ് പിടികൂടി

റായ്‌പേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിലാണ് സംഭവം നടന്നത്. കട അടയ്ക്കുന്നതിന് മുമ്പ് എത്തിയ യുവാക്കൾ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചതിന് ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഇവരെ ഹോട്ടലുടമ തടഞ്ഞു. ബിജെപിക്കാരോട് കാശ് ചോദിക്കാനായോ എന്നും വർഗീയകലാപം ഉണ്ടാക്കി കട പൂട്ടിക്കുമെന്നും അമിത് ഷായെ വിളിക്കുമെന്നും ഇവർ ഭീഷണി മുഴക്കി

ഇതോടെ ഹോട്ടലുടമ പോലീസിനെ വിളിച്ചു. പോലീസിനോടും യുവാക്കൾ കയർത്തു. എന്നാൽ ഭീഷണി ഫലിക്കാതെ വന്നതോടെ ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ രണ്ട് പേരെ പോലീസ് പിടികൂടി. ഭാസ്‌കർ, പുരുഷോത്തമൻ എന്നിവരാണ് പിടിയിലായത്.