{"vars":{"id": "89527:4990"}}

കോയമ്പത്തൂർ കൂട്ടബലാത്സംഗം: മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്
 

 

കോയമ്പത്തൂരിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. ഇതിൽ കാർത്തിക്കും സതീഷും സഹോദരങ്ങളാണ്

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ഒരു സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്

11 മണിക്ക് വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ട് തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. തുടർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി

യുവാവ് വിവരം ഉടനെ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ നാല് മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ അവശനിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.